Powered By Blogger

Search This Blog

Thursday, April 14, 2011

ഒരു വടക്കന്‍ വീരഗാഥ - റീലോഡെഡ്

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയെ കരിവാരി തേയ്ച്ച് പണ്ടാരമടക്കുകയാണ് ഞാനിവിടെ , ചിലപ്പോ ഈ ബ്ലോഗിന് ആ സിനിമേമായി ഒരു സാദൃശ്യോം നിങ്ങള്‍ക്ക് തോന്നാതിരിക്കാം . അതെന്‍റെ കുറ്റമല്ല , നിങ്ങക്ക് സംഭവം മനസ്സിലാവാത്തത് കൊണ്ടാണെന്ന് ഞാന്‍ ഇപ്പഴേ വെളിപ്പെടുത്തിക്കൊണ്ട്‌ മുന്‍‌കൂര്‍ ജാമ്യമെടുക്കുന്നു . ഞാന്‍ ഉദ്ദേശിച്ചത് ഒരു സ്കിറ്റ് ആണ് . അങ്ങനെ ആയോ , ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞൂടാ . എന്‍റെ ജീവിതത്തില്‍ ആദ്യായിട്ടാണ്‌ ഇങ്ങനൊക്കെ എഴുതുന്നത്‌ . വല്ല തെറ്റോ കുറ്റോ ഒക്കെ ഉണ്ടെങ്കില്‍ നിങ്ങളങ്ങ് ക്ഷെമിച്ചേക്കണം.

ഈ ബ്ലോഗിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു വിധ അവിഹിത ബന്ധങ്ങളുമില്ല . അഥവാ അങ്ങനെ വല്ലോം ഉണ്ടെന്ന് തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടോയി കേസ് കൊടുത്തോ . ബട്ട്‌ ... സാക്ഷി പറയാന്‍ നിങ്ങള് കോടതീ കേറേണ്ടി വരും . സൊ ... ജാഗ്രതൈ !!

അപ്പൊ സ്റ്റാര്‍ട്ടുന്നു

രംഗം : 1

വലിയ കണ്ണപ്പന്‍ ഭാഗവതരുടെ വീടായ കണ്ണൂസ്‌ ഹൗസ് . വീടിന്‍റെ ഇറയത്ത്‌ " റഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഭഗവതി ഈ വീടിന്‍റെ ഐശ്വര്യം " എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു . സമയം അതിരാവിലെ ഒരു പത്തര ആയിക്കാണും . നൈറ്റി എടുത്ത് ലുങ്കി മടക്കിക്കുത്തണ പോലെ മടക്കിക്കുത്തി മുടിയെല്ലാം കൂടി വാരിക്കെട്ടി ചൂലുമെടുത്ത് അങ്കത്തിന് പോവാന്‍ പോണ മട്ടില്‍ മുറ്റമടിക്കാന്‍ ഇറങ്ങിയതായിരുന്നു ഭാഗവതരുടെ എരുമപന്നി , .. സോറി .. അരുമ പത്നി . പെട്ടെന്നാണ് ഗേറ്റിന് മുന്നില്‍ ഒരു പള്‍സര്‍ വന്നു നിന്നത് . പള്‍സറില്‍ ഇരുന്ന ആളെ കണ്ടയുടനെ മുറ്റമടിക്കാന്‍ കയ്യില്‍ കരുതിയിരുന്ന ചൂലും വലിച്ചെറിഞ്ഞ് പത്നി അകത്തേക്കോടി . ഭാഗവതരുടെ ബെഡ്റൂമിലാണ് ആ ഓട്ടം അവസാനിച്ചത്‌ . കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്ന ഭാഗവതരുടെ ചന്തിക്ക് തട്ടി പത്നി മെല്ലെ വിളിച്ചു " ദേ , ഒന്നെണീറ്റെ , എണീക്കാന്‍ ".

പതിവ് പോലെ ആസനത്തില്‍ വെയിലടിച്ചതാണോ എന്നറിയാന്‍ ചന്തി തടവി നോക്കി നിരാശനായ ഭാഗവതര്‍ " ങ്ങും , ങ്ങാം " എന്നൊക്കെ മുക്കി മൂളി വീണ്ടും ഉറക്കത്തിലേക്ക് വഴുതി .
ഇത് കണ്ട് കലി വന്ന ഭാര്യ ഭാഗവതരുടെ മുതുകു നോക്കി ഒറ്റയടി വച്ച് കൊടുത്തു .

ഭാഗവതര്‍ : അയ്യോ ... എന്‍റെ ബോംബില്‍ മുതുക് വീണേ .. ഛീ ... എന്‍റെ മുതുകില്‍ ബോംബ്‌ വീണേ !!

പത്നി : ബോംബല്ല മനുഷ്യാ , എന്‍റെ കൈയ്യാ വീണത്‌ , നട്ടുച്ചക്കും എന്തൊരൊറക്കാ ??

ഭാഗവതര്‍ : പണ്ടാരം , നീയാരുന്നാ ? ഇതിലും ഭേദം ബോംബ്‌ വീഴുന്നതാരുന്നു , എന്‍റെ മുതു കൊളമായല്ലോടീ എന്തിരവളെ @$##@ !!

പത്നി : നിങ്ങളൊന്ന് പെട്ടെന്ന് പല്ലൊക്കെ തേയ്ച്ച് വന്നേ ... പുറത്ത് ആരോ വന്നിട്ടുണ്ട് .

ഭാഗവതര്‍ : ആരാടീ ,.. ഞാന്‍ കടം തിരികെ കൊടുക്കാനുള്ള വല്ലോരുമാണോ ?? , ആണെങ്കില്‍ ഞാന്‍ അമേരിക്കന്‍ ടൂറിന് പോയെക്കുവാണെന്ന് പറഞ്ഞേരെ .

പത്നി : ശോ .. അതല്ല മനുഷ്യാ , നമ്മടെ ആരോ വന്നിട്ടുണ്ടെന്ന് .

ഭാഗവതര്‍ : നമ്മടെ ആരാടീ , നീ പോയി നന്നായിട്ട് നോക്കീട്ട് വന്നു പറ .

പത്നി : ഈ മനുഷ്യനെ കൊണ്ട് ഞാന്‍ തോറ്റു , വയസ്സായപ്പ ഒരു ഓര്‍മേം ഇല്ലല്ലോ .

ഭാഗവതര്‍ : നിന്ന് കാണാകുണാ വര്‍ത്താനം പറയാതെ എന്താണെന്ന് വച്ചാ തെളിച്ചു പറേടീ.

പത്നി : മനുഷ്യാ , നമ്മടെ ആരോ .. ആരോ - ടു വന്നിട്ടുണ്ടെന്ന്

ഭാഗവതര്‍ : ആര്യ ടുവ്വോ ?? , അത് അല്ലു അര്‍ജുന്‍റെ പടമല്ലേടീ ?? അതിന്റെ വ്യാജ സിഡി വല്ലോമാണോ ??

പത്നി : ശോ .. ഇങ്ങനൊരു പൊട്ടന്‍ കണാരന്‍ ഭാഗവതരെയാണല്ലോ ഈശ്വരാ നീയെനിക്ക് കെട്ട്യോനായി തന്നത് . അന്നേ ആ തെക്കേലെ സുമേഷ് മോന്‍റെ ആലോചനയ്ക്ക് സമ്മതിച്ചാ മതിയാരുന്നു . മനുഷ്യാ നമ്മടെ ആര്‍ച്ചേടെ മോന്‍ ആരോ എന്ന് നമ്മള് വിളിക്കണ ആരോമലുണ്ണി വന്നിട്ടുണ്ടെന്ന് .

ഭാഗവതര്‍ : തന്നേ ?? എന്നാപ്പിന്നെ നിനക്കത് മര്യാദക്കങ്ങ് പറഞ്ഞൂട്രീ ശവമേ . എവിടെ അവന്‍ , എനിക്ക് കാണാന്‍ ധൃതിയായി .

പത്നി : ആദ്യം പോയി പല്ല് തേയ്ചിട്ട് വാ മനുഷ്യാ . നാറീട്ട് പാടില്ല , പിന്നെ വരുമ്പോ ആ ലുങ്കീം കൂടി ഉടുത്തിട്ടേ വരാവൂ . ചെക്കന്‍റെ മുന്നില്‍ വെറുതെ വെല കളയണ്ടാ .

ഇളിഭ്യനായി ഭാഗവതര്‍ ലുങ്കീം എടുത്തുടുത്തോണ്ട് അറ്റാച്ഡ് ബാത്ത് റൂമിലേക്ക്‌ പോകുന്നു . പല്ല് തെയ്പ്പോക്കെ കഴിഞ്ഞ ശേഷം ഇറങ്ങി വന്ന ഭാഗവതര്‍ പുറത്താരോ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ട് ആശ്ചര്യ ചകിതനായി .

ഭാഗവതര്‍ : ആരാടീ അവിടെ കൊത്തങ്കല്ല് കളിക്കുന്നെ ??

പത്നി : അത് നമ്മടെ ആരോയും കൂട്ടുകാരനുമാ ..

ഭാഗവതര്‍ : ഹോ ... എന്‍റെ ആരോമല്‍ മരിച്ച ശേഷം ഞാന്‍ ഇന്നാ ഈ വീട്ടില്‍ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ടത് . എവിടെ എന്‍റെ ആരോമുണ്ണി ?

ഭാഗവതര്‍ ഹാളിലേക്ക് പാഞ്ഞു . ഹാളിലെത്തിയ ഭാഗവതര്‍ കണ്ടത് വാശിയോടെ കൊത്തങ്കല്ല് കളിക്കുന്ന ആരോമുണ്ണിയേം കൂട്ടുകാരനേം ആയിരുന്നു , കൊത്തങ്കല്ല് കളീം ആസ്വദിച്ചിരുന്ന ഭാഗവതര്‍ക്ക് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കളിയില്‍ എന്തോ പന്തികേട്‌ തോന്നി , അതേ ... മൊത്തം കള്ളക്കളിയായിരുന്നു . അവസാനം അരിശം മൂത്ത ആരോമുണ്ണിയും ഫ്രണ്ടും ' ഫൗള്‍ , ഫൗള്‍ ' എന്ന് പുലമ്പിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കല്ലുകള്‍ വാരി എറിയാന്‍ തുടങ്ങി .

ഭാഗവതര്‍ : നിര്‍ത്തിന്‍ , നിര്‍ത്തിന്‍ കുട്ടികളേ ,... നിങ്ങളെന്താണീ കാണിക്കുന്നത് , നിര്‍ത്തിന്‍ , നിര്‍ത്താന്‍ !!

പിള്ളേര്‍ക്ക് മൈന്‍ഡ് ഇല്ലാ , ഭാഗവതരുടെ കണ്ട്രോള്‍ പോയി

ഭാഗവതര്‍ : ഡേയ് , പന്ന കാപറക്കി പൈല്കളേ , ഇപ്പ നിര്‍ത്തിക്കോണം , നിനക്കൊന്നും എന്‍റെ ശെരിക്കൊള്ള സൊഫാവം അറിഞ്ഞൂടാ , ചവുട്ടിപ്പീത്തിക്കളേം രണ്ടിനേം . തൊട്ടിയായാ ഈ വലിയ കണ്ണപ്പന്‍ ഭാഗവതര് വെറും ചെറ്റയാ . നീയൊക്കെ പാളയം മാര്‍ക്കറ്റി ചെന്ന് ചോദിച്ചു നോക്ക് , അവമ്മാര് പറഞ്ഞ് തരും . ഫാ നിര്‍ത്തീന്‍ട്രാ രണ്ടും !!

പിള്ളേര് നിര്‍ത്തി , ഭാഗവതരും !

ആരോമുണ്ണി : മുച്ഛത്താ ....

ഭാഗവതര്‍ : എന്തൂട്ടാ ??

ആരോമുണ്ണി : സോറി ... മുത്തച്ചാ , ഞാന്‍ വന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അവസാനം ചതിയില്‍ കൊല്ലപ്പെട്ട എന്‍റെ ആരോമല്‍ അങ്കിളിനെ കുറിച്ചറിയാനാണ് .

ഭാഗവതര്‍ : ആരോ .... നിന്നോടാര് പറഞ്ഞ് ഇതൊക്കെ ??

ആരോമുണ്ണി : മമ്മി ... മമ്മി എന്നോടെല്ലാം പറഞ്ഞു , ആ കഥേടെ ഫുള്‍ ഡീറ്റെയില്‍സ് മുത്തച്ഛന്‍റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു .

ഭാഗവതര്‍ : ആര്‍ച്ച നിന്നോടത് പറഞ്ഞോ മോനെ ?? എന്നിട്ടവളെവിടെ ?? വന്നിട്ടില്ലേ നിങ്ങടെ കൂടെ ??

ആരോമുണ്ണി : മമ്മി ഇപ്പോള്‍ ഹെല്‍ത്ത്‌ ക്ലബ്ബിലാണ് , അതും കഴിഞ്ഞു ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ പോയിട്ട് ഈവനിംഗ് ആവുമ്പോള്‍ ഇങ്ങോട്ടേക്ക് വരാംന്ന് പറയാന്‍ പറഞ്ഞു .

ഭാഗവതര്‍ : ശോ ... ഈ പെണ്ണിപ്പഴും ബ്യൂട്ടി കോണ്‍ഷ്യസ് ആണോ ഈശ്വരാ ... !

ആരോമുണ്ണി : അത്തും പിത്തും പറഞ്ഞോണ്ടിരിക്കാതെ കഥേടെ ഡീറ്റെയില്‍സ് എന്നെ കാണിക്കൂ മുത്തച്ഛാ ...

ഭാഗവതര്‍ : തരാം കുഞ്ഞേ ... ഒന്നും നിന്നെ അറിയിക്കണ്ട എന്ന് കരുതിയിരുന്നതാണ് , ബട്ട്‌ ... വിധിയുടെ വിളയാട്ടം അല്ലാതെന്ത് പറയാന്‍ !! നിന്നോടാ ഫ്ലാഷ് ബാക്ക് വെളിപ്പെടുത്താന്‍ ടൈമായി മോനെ ...
ഡീറ്റെയില്‍സ് എന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് . എടുത്തു നോക്കിക്കോളൂ ... പാസ്സ്‌വേര്‍ഡ്‌ : ഐ ലവ് മറിയ !!

ആരോമുണ്ണി : അതാരാ മുത്തച്ചാ മറിയ ?? , മുത്തശ്ശി അറിയാതെ എവിടെയോ ഒരു സെറ്റപ്പ് ഉണ്ടല്ലേ , കൊച്ചു ബാലന്‍ കെ നായരേ ... ഹു ഹു ഹൂ ...

ഭാഗവതര്‍ : പതുക്ക പറേടാര്‍ക്കാ , നിന്‍റെ മുത്തശ്ശി എങ്ങാനും കേട്ടാ എന്‍റെ കാര്യം പോക്കാ ... മറിയ ഇവിടുത്തെ സര്‍വെന്‍റാ , നല്ല സര്‍വീസാ ;)

ആരോമുണ്ണി : ഉം ഉം , നാട്ടാരെല്ലാം പറയാറുണ്ട്‌ , മുത്തച്ചന് വലിയ കണ്ണപ്പന്‍ ഭാഗവതര്‍ എന്ന പേരിനെക്കാളും ചേര്‍ച്ച വലിയ കോഴി ഭാഗവതര്‍ എന്നാണെന്ന് ...

ആരോമുണ്ണി ലാപ്ടോപ് ഓണാക്കുന്നു , വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ തുറന്ന് സേവ് ചെയ്തു വച്ചിരുന്ന ഫ്ലാഷ് ബാക്ക് ഫയലിന് വേണ്ടി തപ്പുന്നു , തപ്പുന്നതിന്‍റെ ഇടയ്ക്ക് കിട്ടിയത് മൊത്തം മറിയേടെ കുറേ ഫോട്ടോസും വീടിയോസും ... (മൊബൈല്‍ വഴി എടുത്തത്‌) , അതെല്ലാം കൂടി തന്‍റെ പെന്‍ഡ്രൈവിലേക്ക് കോപി ചെയ്ത ശേഷം താന്‍ തിരഞ്ഞ് കൊണ്ടിരുന്ന ഫയല്‍ കണ്ടെത്തുന്നു

" ആരോമല്‍സ് ഡെത്ത് " (എവിഐ ഫയല്‍) ...

തുടിക്കുന്ന നെഞ്ചോടെ ആരോമുണ്ണി ആ ഫയല്‍ പ്ലേ ചെയ്യുന്നു ...


രംഗം 2 :

ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍ ഉരുവിട്ട് പൂജ ചെയ്യുന്നത് കേള്‍ക്കാം
" മുസ്ത്തഫാ മുസ്ത്തഫാ , ഡോണ്ട് വറി മുസ്ത്തഫാ
കാലം നം തോഴന്‍ മുസ്ത്തഫാ ,... ഓം ഹ്രീം സ്വാഹാ ... "

പെട്ടെന്ന് കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് ചന്തു ഞെട്ടി , അത് പിന്നെ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സൗണ്ട് കേട്ടാ ആരായാലും ഞെട്ടിപ്പോവൂല്ലേ ??

ദേ... കാണാന്‍ രണ്ടു പിള്ളേര് വന്നു നിപ്പൊണ്ട് , ഇതൊക്കെ ഒതുക്കീട്ട് ഹാളിലോട്ട്‌ ചെന്നേ .... ചന്തൂന്‍റെ വൈഫ്‌ ഉരുളി ... സോറി ... അരുളി !!

ഹാളിലെത്തിയ ചന്തു കണ്ടത് ഫുള്‍ ഫ്രീക് ഡ്രെസ്സില്‍ നില്‍ക്കുന്ന രണ്ടു യുവകോമളന്‍മാരെ . ഒരാള്‍ മുടി സ്പൈക് ചെയ്ത് അതുമ്മേ ചോപ്പ് , പച്ച , നീല , വെള്ള , എന്നിങ്ങനെ അവിടവിടെ കളര്‍ ഒക്കെ ചെയ്ത ഒരു ചുള്ളന്‍ . മറ്റവന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു വരയന്‍ താടിക്കാരന്‍ . ചന്തു രണ്ടു പേരെയും നോക്കി . കൊള്ളാം രണ്ടും ഒന്നിനൊന്നു മെച്ചം . നല്ല തറവാടിത്വം ഉള്ള പിള്ളേര് . കണ്ടാലും പറയും . !! ചന്തു അവരോടു ആഗമനോദ്ദേശം ആരാഞ്ഞു .

വരയന്‍ താടിക്കാരന്‍ : ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ വേണ്ടി , ചന്തു ഭാഗവതരുടെ അടുത്ത് നിന്നും ' സംഗതി ' പഠിക്കാന്‍ വന്നതാ .

ചന്തു : ശോ .... ഈ ആരാധകരെ കൊണ്ട് തോറ്റു . പണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജയിച്ച് ഞാന്‍ ഫേമസ് ആയപ്പോ ഇത്രേം ആരാധകശല്യം ഉണ്ടാവൂന്ന് കരുതീല്ല. സോറി ഡാ പിള്ളേരെ , ഇവിടെ സംഗതി പഠിപ്പീര് നിര്‍ത്തി , ഞാനിപ്പോ റിയല്‍ എസ്റ്റേറ്റ് ബിസിനെസും ആല്‍ബം പിടിക്കലും ഒക്കെയായി കഴിഞ്ഞ് കൂടുവാ . നിങ്ങളാ ഭരത് സാറിനെ ചെന്ന് കാണ് . അങ്ങേര്‍ക്ക് സംഗതി എന്ന് വച്ചാ വീക്നെസ്സാ . കറിയില്‍ ഉപ്പോ എരിവോ മറ്റോ കുറഞ്ഞാല്‍ ഭാര്യയോടു പോലും പറയുന്നത് " സംഗതിയൊന്നും ഇല്ലല്ലോ മോളേ ന്നാ " . നിങ്ങള്‍ അങ്ങോട്ട്‌ പോ മക്കളേ ദിനേശാസ് .

വരയന്‍ താടിക്കാരന്‍ : അങ്ങനെ ഒഴിഞ്ഞു മാറാനൊന്നും നോക്കണ്ട ചന്തു സാറേ . ഞങ്ങളെ പഠിപ്പിച്ചേ പറ്റൂ .

ചന്തു : നിങ്ങടെ നാടെവിടാ മക്കളേ ??

വരയന്‍ താടിക്കാരന്‍ : ഊളമ്പാറ .

ചന്തു : ആഹാ .... ഊളമ്പാറക്കാരാ ? , ഞാനറിയാത്ത നാടൊന്നും അല്ലല്ലോ ,... അവിടൊരു തങ്കപ്പന്‍ മാഷുണ്ടാരുന്നല്ലോ , ഒരു വട്ടു സൈസ് , അങ്ങേരിപ്പ എന്ത് ചെയ്യുന്നു ? ഞാനും ഭാര്യേം അങ്ങേരുടെ കാര്യോം പറഞ്ഞ് എന്നും ചിരിയാ ... ഹു ഹു ഹൂ . ആട്ടേ , എന്താ നിങ്ങടെ വീട്ടു പേര് ?

വരയന്‍ താടിക്കാരന്‍ : പുത്തൂരം വീട് !!!!!!!

ആ വീട്ടുപേര് കേട്ടതും ഹരിമുരളീരവം പാടുന്നതിനിടക്ക് വെള്ളി വീണ ഭാഗവതരെപ്പോലെ ചന്തു തളര്‍ന്നിരുന്നു . ബാക്ക് ഗ്രൗണ്ടില്‍ ചോന്ന ലൈറ്റ് മിന്നി മറയുന്നു .

ചന്തു : പുത്തൂരം വീട്ടിലെ .... ?

വരയന്‍ താടിക്കാരന്‍ : ഞാന്‍ , ഉണ്ണിയാര്‍ച്ചയുടെ മോന്‍ ആരോമലുണ്ണി , യെവന്‍ ആരോമല്‍ ഭാഗവതരുടെ മോന്‍ കണ്ണപ്പനുണ്ണി .

ചന്തൂന് സംഗതികളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി തുടങ്ങി , അപ്പോള്‍ ചന്തുവിന്‍റെ ഭാര്യ അഥിതികള്‍ക്ക് ചായേം ബിസ്ക്കട്ടുമായി വന്നു .

ചന്തു : ഡീ , നീ അകത്ത്‌ പോയേ , പിള്ളേര് വന്നിരിക്കണത് കൊട്ടേഷനും കൊണ്ടാ , ഇന്നിവിടെ എന്തരേലൊക്കെ നടക്കും !!

കണ്ണപ്പനുണ്ണി : എന്‍റെ ഡാഡിയെ ചതിച്ചു കൊന്നതിന് പകരം ചോദിക്കാനാ ഞങ്ങള്‍ വന്നത് !!

ചന്തു : ഒന്ന് പോടാര്‍ക്കാ , തരത്തീപ്പോയി കളിയെടാ ... മൊട്ടേന്നു വിരിഞ്ഞിട്ടില്ല , അതിന് മുന്‍പ് അവനൊക്കെ പകരം ചോദിക്കാന്‍ എറങ്ങിയേക്കുന്നു , അതും ചന്തൂനോട് . നീയൊക്കെ എന്തറിഞ്ഞിട്ടാ !!

ഇതും പറഞ്ഞ് , ചന്തു അകത്തേക്ക് സ്കൂട്ടാവാന്‍ നോക്കുന്നു ..

ആരോമലുണ്ണി : എസ്ക്കേപ്പാവാന്‍ നോക്കണ്ട ചന്തു അങ്കിളേ ,... ഞങ്ങള് എല്ലാം അറിഞ്ഞിട്ടാ വന്നിരിക്കുന്നത് . മമ്മി എന്നോടെല്ലാം പറഞ്ഞ് . പോരാത്തതിന് മുത്തച്ഛന്‍റെ ലാപ്ടോപ്പീന്ന് നിങ്ങടെ ഫ്ലാഷ്ബാക്കും മനസ്സിലാക്കിയ ശേഷമാ ഞങ്ങള്‍ വന്നത് .

ചന്തു അങ്കിള്‍ എന്ന വിളി കേട്ടതും തിരിഞ്ഞു നടന്ന ചന്തൂന്‍റെ ഉള്ളില്‍ സെന്‍റിമെന്‍സ് വര്‍ക്ക്‌ ഔട്ട്‌ ആവുന്നു .. സ്ലോ മോഷനില്‍ തിരിഞ്ഞു കൊണ്ട് ...

ചന്തു : ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ പറ്റി നിങ്ങള്‍ക്കെന്തറിയാം ??

ആരോമലുണ്ണി : ആവശ്യത്തിലുമധികം , ഇടയ്ക്കിടയ്ക്ക് ഫയറിലൊക്കെ വായിച്ചിട്ടുണ്ട് !!

ചന്തു : മുളയാണിക്ക് പകരം ബിരിയാണി വച്ച് ആ ബിരിയാണിയില്‍ മുള്ളാണി ഇട്ടവന്‍ ചന്തു , പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംഗതി എവിടേ എന്ന് ചോദിച്ച ജഡ്ജിനോട് കൊണ്ടുവരാന്‍ മറന്നു പോയി എന്ന് കളവ് പറഞ്ഞവന്‍ ചന്തു , എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവരെ ആശ്വസിപ്പിച്ച അവതാരകയെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചവന്‍ ചന്തു , അവസാന റൗണ്ടില്‍ ആരോമല്‍ ഭാഗവതര്‍ ഫ്ലാറ്റ് മേടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചെറുതടിക്കാന്‍ വിളിച്ചിട്ട് അതില്‍ എലിപ്പാഷാണം കലക്കിക്കൊടുത്ത് ആരോമലിനെ ചതിച്ചു കൊന്നവന്‍ ചന്തു ... ഇന്നീം എന്തൊക്കെ കഥകളാണ് നിങ്ങള്‍ ഫയറില്‍ വായിച്ചിട്ടുള്ളത് ?? ഒരു കാര്യം ഇപ്പഴേ പറഞ്ഞേക്കാം ... ചന്തൂനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ ,... !! തിരിച്ചു പോ ... ഉം ... പോവാന്‍ ... !! ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നു ..... " എടിയേ ഇച്ചിരി വെള്ളം കൊണ്ട് വന്നേ , ... എന്‍റെ തൊണ്ട വളരുന്നു ... ഛീ .. വരളുന്നു !! അല്ലേ വേണ്ട , ഞാന്‍ അടുക്കളേലോട്ട് വരാം , അതാ സേഫ് .

ഇതും പറഞ്ഞ് ചന്തു പിന്നേം സ്കൂട്ടാവുന്നു .. !!

അടുക്കളയില്‍ എത്തിയ ചന്തൂനോട് പെണ്ണുമ്പിള്ള .. " ദേ മനുഷ്യാ ... നിങ്ങളിതെന്ത് ഭാവിച്ചാ ?? , ഇതിപ്പോ എന്താ സംഭവം ?? യേതാ ഈ പിള്ളേര് ?? അവമ്മാര് പോണില്ലല്ലോ , അതെന്താ ?? "

ചന്തു : എടീ ... നീയിങ്ങനെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന അഥിതികളോട് നികേഷ്കുമാര്‍ ചോദിക്കണമാതിരി എന്നോട് ചോദിക്കാതെടീ . എനിക്കും പറയാന്‍ ഒരവസരം താ .. ആ പിള്ളേര് അങ്ങനിങ്ങനൊന്നും പോവൂല്‍ട്രീ . അവമ്മാര് എന്‍റെ പെലകുളി അടിയന്തരം നടത്തീട്ടേ പോവൂന്നാ തോന്നണേ . കള്ള ഡേഷുകള് !! ഡീ ... ഞാനെങ്ങാനും ഇന്ന് വടിയായാല്‍ നീയും ഇക്കണ്ട സ്വത്തുക്കളും ഒക്കെ വഴിയാധാരാവൂല്ലോന്നോര്‍ക്കുമ്പോ ,.... :(
നീയൊരു കാര്യം ചെയ് .. എന്തേലൊക്കെ പറഞ്ഞ് ആ പിള്ളേരെ നൈസായിട്ടങ്ങ് പറഞ്ഞ് വിടാന്‍ നോക്ക് , ഞാനിവിടെങ്ങാനും ഇരുന്ന് ആ ഫ്ലാഷ് ബാക്കൊന്നാലോചിക്കട്ടെ !!

ചന്തു ഫ്ലാഷ്ബാക്കാലോചിക്കാന്‍ തുടങ്ങുന്നു !!!

രംഗം 3 :

അടുക്കളയില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി കുത്തിയിരിക്കുന്ന ചന്തു . പിള്ളേരെ പറഞ്ഞ് വിടാന്‍ പോയ മിസ്സിസ് ചന്തു ആ ഉദ്യമത്തില്‍ തോറ്റ് അപ്പിയിട്ട് ... ഛീ ... തൊപ്പിയിട്ട് തിരിച്ച് അടുക്കളയിലോട്ട്‌ തന്നെ വലിഞ്ഞ് കേറി വരുന്നു . ചന്തുവിന്‍റെ ഇരിപ്പ് കണ്ട് മിസ്സിസ്സിന്‍റെ മനസ്സില്‍ സെന്‍റിയുടെ ലഡ്ഡു പൊട്ടി .

മിസ്സിസ് : നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ കുണ്ടി തപ്പിയിട്ടിരിക്കുന്നെ ??

ചന്തു : എന്തോന്ന് ??

മിസ്സിസ് : അല്ലാ , കുണ്ടിതപ്പെട്ടിരിക്കുന്നേ ??

ചന്തു : നത്തിംഗ് , ഐ ആം എ തിങ്ക്‌ ഓഫ് ദി ഫ്ലാഷ് ബാക്ക് ഓഫ് ദി മീ ..

മിസ്സിസ് : ദേ മനുഷ്യാ , നിങ്ങളോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് , അറിയാന്‍ മേലാത്ത പണിക്ക് നിക്കരുതെന്ന് . കഴിഞ്ഞ ആഴ്ച അപ്പറത്തെ ഫ്ലാറ്റിലെ സൂസീം ഹസ്സും കൂടി ഇവിടെ ഡിന്നറിന് വന്നപ്പോ
നിങ്ങളവളുടെ ഭര്‍ത്താവിനോട് ഇംഗ്ലീഷില്‍ എന്തുവാ പറഞ്ഞത് ??

ചന്തു : എന്ത് ?

മിസ്സിസ് : മറന്നോ ?? " യെസ്റ്റെര്‍ഡേ ഐ സോ യൂ വിത്ത്‌ മൈ വൈഫ്‌ ഇന്‍ ദി തീയറ്റര്‍ " എന്ന് . ഹോ .. ആ സൂസീടെ നോട്ടം കണ്ടപ്പോ എന്‍റെ തൊലിയുരിഞ്ഞ് പോയി .

ചന്തു : അതിലിപ്പോ എന്താടീ ഒരു കൊഴപ്പം ? ' ഇന്നലെ ഞാനും എന്‍റെ ഭാര്യേം കൂടി തീയറ്ററില്‍ പോയപ്പോ തന്നെ അവിടെ വച്ച് കണ്ടായിരുന്നു ' എന്നല്ലേ അതിന്‍റെ അര്‍ത്ഥം ? അതിലിപ്പോ തൊലി ഉരിയാനെന്തിരിക്കുന്നു ?

മിസ്സിസ് : ഒരൊറ്റ കുത്ത് വച്ച് തന്നാലുണ്ടല്ലോ , " എന്‍റീശ്വരാ , എത്ര സര്‍ക്കാരുദ്യോഗസ്ഥരുടെ ആലോചന വന്നതാ എനിക്ക് , അതിനൊന്നും സമ്മതിക്കാതെ വിവരോം വിദ്യാഭ്യാസോം ഒന്നുമില്ലാത്ത ഈ ഓഞ്ഞ ഭാഗവതരുടെ തലേല്‍ തന്നെ എന്നെ കെട്ടി വച്ച എന്‍റെ ഡാഡിയെ പറഞ്ഞാ മതീല്ലോ . അങ്ങേരുടെ ഒടുക്കത്തെ ഒരു സംഗീതപ്പ്രാന്ത് , അതാ എന്‍റെ ലൈഫ് നശിപ്പിച്ചത് .

ചന്തു : നീ എനിക്കിച്ചിരി സ്വൈര്യം തരാവോ ? , മനുഷ്യനെ മര്യാദക്കൊരു ഫ്ലാഷ് ബാക്ക് ആലോചിക്കാന്‍ പോലും സമ്മതിക്കില്ലേ നീ ??

മിസ്സിസ് : ഓ ..ഒള്ള കന്നന്തിരിവ് മൊത്തം കാണിച്ച് വച്ചിട്ട് ഇപ്പൊ കുറ്റം എനിക്കായോ ?? , നിങ്ങള് എന്ത് വേണേ ആലോചിച്ചോ , ഞാന്‍ ഇവിടെങ്ങാനും നിക്കാം . അതിലാ മുടി വളര്‍ത്തിയോന്‍റെ നോട്ടം അത്ര ശരിയല്ല .

ചന്തു : അത് പിന്നെ അങ്ങനയല്ലേ വരൂ . മ്മടെ ആരോമാലിന്‍റെയല്ലേ മ്വോന്‍ . ബൈ ദി ബൈ .. സംസാരിച്ചോണ്ട്‌ നിന്നാല്‍ ഫ്ലാഷ് ബാക്ക് ആലോചിക്കാന്‍ ടൈം കിട്ടിയെന്ന് വരില്ല .

നിനക്കറിയോ പണ്ട് ബട്ടന്‍സ് പൊട്ടിയ വള്ളിനിക്കറും ഇട്ട് പീപ്പി ഊതി നടന്ന കാലം , എന്‍റെ തന്തപ്പടി ആന്‍ഡ്‌ തള്ളപ്പടി ഡെഡ് ബോഡി ആയ ശേഷം , എന്‍റെ അമ്മാവനായ വലിയ കണ്ണപ്പന്‍ ഭാഗവതരാ എന്നെ അഡോപ്റ്റ് ചെയ്തത് . അങ്ങേരുടെ മക്കളായ ആരോമാലിന്‍റേം ഉണ്ണിയാര്‍ച്ചേടേം കൂടെ ആയിരുന്നു എന്‍റെ കമ്പനി . ബട്ട്‌ , ആ കള്ള ഡേഷ് ആരോമലിന് എന്‍റൂടെ ഒടുക്കത്തെ കലിപ്പായിരുന്നു . ഒരിക്കല്‍ അന്നത്തെ മഹാരാജാവായിരുന്ന ആയില്യം തിരുന്നാള്‍ ഷാജി തമ്പുരാന്‍റെ മുന്നില്‍ വച്ച് നടത്തിയ കച്ചേരിയുടെ ഇടയില്‍ എട്ടരക്കട്ടയില്‍ പാടിക്കൊണ്ടിരുന്ന ഞാന്‍ കത്തിക്കേറി ജയിക്കുമെന്നായപ്പോ അവന്‍ കോഴിത്തൂവല്‍ കൊണ്ടെന്നെ ഇക്കിളിയിട്ട് തോല്‍പ്പിച്ച് കളഞ്ഞു . അന്ന് പിന്നെ ഉണ്ണിയാര്‍ച്ച എന്‍റെ ലൈനായിരുന്നത് കൊണ്ട് മാത്രം ഞാന്‍ അവനെ വെറുതെ വിട്ടതാ . പക്ഷെ പിന്നേം പിന്നേം അവന്‍ എനിക്കിട്ട് പണി തന്നോന്ടെയിരുന്നു . അവസാനം എന്‍റെ എല്ലാമെല്ലാമായിരുന്ന ഉണ്ണിയാര്‍ച്ചയെ എന്നില്‍ നിന്നുമകറ്റി , അവന്‍റെ കൂട്ടുകാരനായിരുന്ന ഒരു കൊജ്ഞ്ഞാണനെ കൊണ്ട് കെട്ടിക്കേം ചെയ്തു .
ലാസ്റ്റ് മിനിറ്റ് വരെ അവള്‍ എന്‍റെ കൂടെ ഇറങ്ങി വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . ബട്ട്‌ , അവള് തനി പെണ്ണിന്‍റെ കൊണം കാണിച്ചോണ്ട് എന്നെ തേയ്ചൊട്ടിച്ചു . എല്ലാം കഴിഞ്ഞെന്നു കരുതിയിരിക്കെ ഒരു ദിവസം മൊബൈലില്‍ ഉണ്ണിയാര്‍ച്ചേടെ മിസ്സ്‌ കാള്‍ കണ്ട ഞാന്‍ , അന്നെനിക്ക് എയര്‍ടെല്‍ ടു എയര്‍ടെല്‍ ഫ്രീയായിരുന്നത് കൊണ്ട് അവളെ തിരിച്ച് വിളിച്ചു . അവളുടെ കെട്ടിയോന്‍ സെക്കന്‍റ് ഷോയ്ക്ക് പോയിരിക്കുവാണെന്നും , പെട്ടെന്ന് വന്നാല്‍ ഒരൂട്ടം കാട്ടിത്തരാമെന്നും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചപ്പോ , ഒന്നുമാലോചിക്കാതെ എടുത്തുചാടി ഞാന്‍ അവള്‍ടെ ഫ്ലാറ്റില്‍ ചെന്നു . ബട്ട്‌ അതൊരു ട്രാപ്പായിരുന്നു എന്ന് പണി കിട്ടി കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌ . അന്നവിടെ കിട്ടിയ ഇടിയേം തൊഴിയേംകാളും എന്നെ വേദനിപ്പിച്ചത് ഉണ്ണിയാര്‍ച്ചേടെ ആ ഓഞ്ഞ എക്സ്പ്രഷന്‍ ആയിരുന്നു . അന്ന് വെറുത്തതാ പെണ്‍വര്‍ഗത്തെ .

അവസാനം , ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോ അവിടേം കോമ്പറ്റീഷന്‍ ആരോമലുമായിട്ട് . ഫൈനല്‍ റൗണ്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം . ബട്ട്‌ , എസ് എം എസ് വോട്ടുകള്‍ കൂടുതലും എനിക്കായിരുന്നു . ആ കാര്യം അറിഞ്ഞ ആരോമല്‍ , ഫൈനല്‍ പെര്‍ഫോമന്‍സിന് മുന്‍പ് ഷിവാസ് റീഗലിന്‍റെ കുപ്പി കാണിച്ചിട്ട് ' ഒരു സ്മോള്‍ ഒഴിക്കട്ടാ അളിയാ ' എന്ന് ചോദിച്ചപ്പോ സംഗതി അവന്‍ ആള് അലമ്പാണേലും വെള്ളത്തിന്‍റെ കാര്യത്തിലെങ്കിലും കള്ളത്തരം കാണിക്കില്ല എന്ന് കരുതി . ഒന്ന് മൂത്രമൊഴിച്ച ശേഷം വെള്ളമടിക്കാന്‍ ചെന്നിരുന്നപ്പോ കണ്ടത് എനിക്കുള്ള ഗ്ലാസില്‍ ഒരു സ്മോളും അവന്‍റെ ഗ്ലാസില്‍ ഡബിള്‍ ലാര്‍ജും ഒഴിച്ച് വച്ച് ആ സാമദ്രോഹി ഇളിച്ചോണ്ട്‌ നിക്കുന്നു . അത് വാങ്ങി വച്ച ശേഷം അവന്‍ ടച്ചിംഗ്സ് എടുക്കാന്‍ പോയ ടൈം നോക്കി ഗ്ലാസുകള്‍ തമ്മില്‍ മാറ്റിയ ശേഷം അവന്‍റെ ഗ്ലാസില്‍ കുറച്ചു വെള്ളമൊഴിച്ച് ചെറിയൊരു അഡ്ജസ്റ്റ്മെന്‍റ് നടത്തിയിട്ട് ഒന്നും അറിയാത്ത പോലെ ഞാനിരുന്നു . തിരിച്ച് വന്ന അവന്‍ ചീയേഴ്സ് പറഞ്ഞ ശേഷം അവന്‍റെ ഗ്ലാസ് , അതായത് ഞാന്‍ അവനറിയാതെ എക്സ്ചേഞ്ച് ചെയ്ത എന്‍റെ ഗ്ലാസ്സിലിരുന്ന മദ്യം മട മടാന്ന് കുടിച്ചു തീര്‍ത്തു . എന്‍റെ കയ്യിലിരുന്ന ഗ്ലാസ് ഞാനും കാലിയാക്കി . പെട്ടെന്ന് വാള് വെക്കാന്‍ തുടങ്ങിയ അവന്‍ ആ വാളിന്‍റെ കൂടെ വെട്ടിയിട്ട വാഴ പോലെ നിലം പതിച്ചു . അത് കണ്ടോണ്ടു അവിടേക്ക് ഓടി വന്ന കണ്ണപ്പന്‍ ഭാഗവതരോടും ഉണ്ണിയാര്‍ച്ചയോടും കള്ളം പറഞ്ഞ് എന്നെയൊരു വില്ലനാക്കി ചിത്രീകരിച്ചു .
ചുരുക്കത്തില്‍ എനിക്കിട്ട് മുട്ടനൊരു പണീം തന്നിട്ടാണ് ആ തെണ്ടി ശവമായത് . പോസ്റ്റ്‌മോര്‍ട്ടം റിസള്‍ട്ട്‌ വന്നപ്പോ എലിപ്പാശാണം കലര്‍ത്തിയ മദ്യം കഴിച്ചാണ് ആരോമല്‍ മരിച്ചതെന്ന് തെളിഞ്ഞു . അങ്ങനെ ആ കുറ്റോം എന്‍റെ തലേലായി . ജീവപര്യന്തം കഴിഞ്ഞിറങ്ങിയ ഞാന്‍ ജയിലില്‍ എന്‍റെ സെല്‍മേറ്റായിരുന്ന നിന്‍റപ്പന്‍റെ വാക്കും കേട്ട് നിന്നേം കെട്ടി ജീവിതം കോഞ്ഞാട്ടയടിച്ച് ജീവിക്കുവായിരുന്നു .

അപ്പഴാണ് യെവമ്മാരുടെ എന്‍ട്രി . എനിക്ക് തോന്നുന്നത് എന്‍റെ കാര്യത്തില്‍ ഇന്നൊരു തീരുമാനം ഉണ്ടാവുമെന്നാ .

മിസ്സിസ് : ഫ്ലാഷ് ബാക്ക് പറഞ്ഞ് സമയം പോയതറിഞ്ഞില്ല , ആ പിള്ളേരുടെ കാര്യത്തില്‍ എന്തേലും ഒരു തീരുമാനം ഉണ്ടാക്ക് , ട്ടാ

ചന്തു : ഉം , ഞാനും അതാലോചിക്കാതിരുന്നില്ല , എന്തായാലും നീ വാ , നമുക്കൊരു ജോയിന്‍റ് അറ്റാക്ക് നടത്തി ആ പിള്ളേരെ ഓടിക്കാന്‍ ശ്രമിക്കാം .

മിസ്സിസ് : എന്ത് ചെയ്യാനാ പരിപാടി ?

ചന്തു : നീ രാവിലെ ഉണ്ടാക്കിയ മീങ്കൂട്ടാന്‍ ഇരിപ്പില്ലേ ഇവിടെ ? അതെടുത്ത് അവമ്മാര്‍ക്ക് കൊടുത്താലോ ചോറിന്‍റെ കൂടെ ??

മിസ്സിസ് : എന്നിട്ടെന്താവാനാ ??

ചന്തു : അല്ലാ , അവമ്മാര്‍ക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ അപ്പൊ തന്നെ ജീവനും കൊണ്ടോടും , നീ ഉണ്ടാക്കിയ മീന്‍ കറിയല്ലേ ...

മിസ്സിസ് : ദേ മനുഷ്യാ , കൂടുതല് കേറി ഓവര്‍ സ്മാര്‍ട്ട്‌ ആയാല്‍ , ഞാന്‍ വിധവയായാലും സാരോല്ല , അവമ്മാര്ടെ മുന്‍പില്‍ പിടിച്ചു കെട്ടി കൊണ്ടിട്ടു കൊടുക്കും നിങ്ങളെ ... നോക്കിക്കോ .

ചന്തു : ഞാന്‍ വെറുതെ ഒരു നേരംപോക്ക് പറഞ്ഞതല്ലേ മോളെ , അതിനിങ്ങനെ കലിപ്പാക്കണോ ?? , എന്തായാലും നീ വാ , അവമ്മാരെ ഒന്നോടിക്കാന്‍ നോക്കാം .

******************************************************************************************************

രംഗം 4 :

ചന്തുവിന്‍റെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ അക്ഷമരായി ഉലാത്തുകയായിരുന്നു പിള്ളേര് രണ്ടും . അങ്ങോട്ട്‌ കയറി വന്ന ചന്തുവിനെ കണ്ടയുടനെ ആരോമുണ്ണി ചോദിച്ചു .

ആരോമുണ്ണി : കുറെ നേരായി ഇവിടെ വെയിറ്റ് ചെയ്യാന്‍ തുടങ്ങീട്ട് , വല്ല തീരുമാനോമായോ ?? , അതിനിടക്ക് കുറെ നേരമായി എവിടുന്നോ ഒരു എരുമ അമറുന്ന സൌണ്ടും ..

ചന്തു : അയ്യോ മോനേ , അത് എരുമ അമറുന്നതല്ല , അപ്പറത്തെ ബില്‍ടിങ്ങിലിരുന്ന് നമ്മടെ പാട്ടുകാരന്‍ ജാസീ ഗിഫ്റ്റ് സാധകം ചെയ്യുന്ന സൗണ്ടാ ...

ആരോമുണ്ണി : അതെന്തോ ആവട്ടെ , അങ്കിള്‍ നമ്മടെ റിവെഞ്ചിനെ പറ്റി ഒന്നും പറഞ്ഞില്ല , .. എങ്ങനെ വേണം എന്ന് പറയ്‌ ?

ചന്തു : എന്നെ വെറുതെ വിട്ടൂട്രാ നിനക്കൊക്കെ ?? , ജീവിക്കാന്‍ തമ്മയ്ക്കൂല്ലേ ??

ആരോമുണ്ണി : ഞങ്ങള് വാക്ക് കൊടുത്ത് പോയി . അങ്കിള്‍ന്‍റെ ഡെഡ്ബോടീം കൊണ്ടേ അങ്ങോട്ട്‌ ചെല്ലൂ എന്ന് . സൊ . ഗെറ്റ് റെഡി ഫോര്‍ ദി ബാറ്റില്‍ .

ചന്തു : ആര്‍ യൂ ഷുവര്‍ ?

ആരോമുണ്ണി : യെസ്

ചന്തു : കോണ്ഫിഡന്‍റ് ?

ആരോമുണ്ണി : യെസ്
ചന്തു : പെപ്സോഡന്‍റ് ?

ആരോമുണ്ണി : യെസ് , യെസ് , യെസ് ...

ചന്തു : ങ്ങാഹാ , അത്രക്കായോ .. എന്നാപ്പിന്നെ ഇന്നാ പിടിച്ചോ ..

ഇതും പറഞ്ഞ് ചന്തു ബാല്‍ക്കണിയിലെ പൈപ്പ് വഴി ചാടി രക്ഷപ്പെടാന്‍ നോക്കുന്നു , ചന്തൂന്‍റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍ , പൈപ്പ് പൊട്ടി ചന്തു താഴെ വീണു പണ്ടാരമടങ്ങുന്നു .
ഇതും കണ്ട് തരിച്ചു നില്‍ക്കുന്ന ആരോമുണ്ണി , കണ്ണപ്പനുണ്ണി , മിസ്സിസ് ചന്തു എന്നിവരുടെ ക്ലോസപ്പോട് കൂടി സംഗതി അവസാനിക്കുന്നു ...

ബാക്ക് ഗ്രൗണ്ടില്‍ അപ്പോഴും ജാസീ ഗിഫ്റ്റിന്‍റെ ഹരിമുരളീരവം മുഴങ്ങിക്കേള്‍ക്കുന്നു ....

( ശുഭം , ധന്യം , സമ്പൂര്‍ണ്ണം , എനിക്കും നിങ്ങള്‍ക്കും സമാധാനം )

Sunday, February 14, 2010

ഫ്രം ഇക്ക്രുമോന്‍ ടു ട്ടുട്ടുമോള്‍ (ലവ് ലെറ്റര്‍)

എത്രയും പ്രിയപ്പെട്ട ട്ടുട്ടുമോള്‍ക്ക് ,


എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍ പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്‍ ഇന്നും ഓര്‍ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്‍.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍ച്ചര്‍ലെസ്സ് നോട്ടി ബോയ്സ് ആന്‍ഡ്‌ ഗേള്‍സിന്‍റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍ സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത . കാണാന്‍ കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്‍ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍ കൊണ്ട് ചേര്‍ത്ത ഡാഡിക്ക് കൊട്ടേഷന്‍ ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്‍റെ എന്‍ട്രി . തവളപ്പച്ച കളര്‍ ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്‍റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്‍ ചട്ടി കമഴ്ത്തി വച്ച ഹെയര്‍ സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്‍ശിച്ചു .

നീ എന്‍റെ തൊട്ടടുത്ത ചെയറില്‍ തന്നെ വന്നിരുന്നപ്പോള്‍ നാന്‍ ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്‍റപ്പര്‍ത്തെ ചെയറില്‍ ' ഇനിച്ചെന്‍റെ ഡാഡീനെ കാണണംന്ന് ' വലിയവായില്‍ കാറിക്കോണ്ടിരുന്ന തടിയന്‍ ജെബിമോന്‍ വര്‍ഗീസ്‌ നിന്നെ കണ്ടതും ' ഡാഡിയോ ? എനിക്കോ ? സോറി , നാന്‍ ആ ടൈപ്പല്ലാ ' എന്ന രീതിയില്‍ കരച്ചിലും നിര്‍ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ എന്‍റെ ഡാഡിക്കിടാന്‍ വച്ചിരുന്ന കൊട്ടേഷന്‍ ജെബിമോന്‍ വര്‍ഗീസിന് ഡൈവേര്‍ട്ട് ചെയ്തു വിടാന്‍ നാന്‍ തീരുമാനിച്ചു . അവന്‍റെ കയ്യില്‍ ഡബ്ബര്‍ വച്ച പെന്‍സില്‍ ആണെങ്കില്‍ എന്‍റെ കയ്യില്‍ സെല്ലോ പിന്‍പോയിന്‍റ് പേനയാ . ആ നാന്‍ നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍ നാന്‍ എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്‍റെ ബാഗിന്‍റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്‌ കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്‌ ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്‍റെ കയ്യീന്ന് കിറ്റ്‌ കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ദുഖത്തിന്‍റെ ഒരായിരം ലഡ്ഡുക്കള്‍ പൊട്ടി . കിറ്റ്‌ കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍ . ഒപ്പം കയ്യിലുണ്ടായിരുന്ന മില്‍ക്കിബാര്‍ തിന്ന് തീര്‍ത്തതില്‍ കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍ ഒരു പക്ഷേ ജെബിമോന്‍റെ കിറ്റ്‌ കാറ്റിന് പകരം എന്‍റെ മില്‍ക്കി ബാറിന്‍റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്‍ , പിറ്റേ ദിവസം നിനക്കുള്ള മില്‍ക്കി ബാര്‍ വാങ്ങിയിട്ടേ നാന്‍ സ്കൂളിന്‍റെ പടി കടക്കൂ എന്ന് മനസ്സില്‍ പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്‌ കാറ്റ് കിട്ടിയപ്പോള്‍ സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്‍ ജെബിമോന്‍റെ സൈഡായി . സോ ക്രുവല്‍ ഓഫ് യൂ ട്ടുട്ടൂ ...

പിറ്റേന്ന് , നിന്‍റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍ക്കി ബാറും ഒരു കിറ്റ്‌ കാറ്റും എന്‍റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍ ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്‍ നാന്‍ കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്‍ തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്‍റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍ വന്നു കേറിയത് കണ്ടപ്പോള്‍ പല്ലിന്‍റെ എടേലിരുന്ന കിറ്റ്‌ കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്‍ അന്ന് കുടിച്ചു തീര്‍ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്‍ വര്‍ഗീസ്‌ മുട്ടായി കൊണ്ട് വരാതിരുന്നത് അവന്‍റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍ അവനെ നാന്‍ ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്‍ ഉറപ്പിച്ചു .

സൂസി ടീച്ചര്‍ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഡാഡിയെ കൊണ്ട് മില്‍ക്കി ബാറും കിറ്റ്‌ കാറ്റും വാങ്ങിപ്പിച്ചു , അപ്പൊ അതിന്‍റെ കൂടെ ഒരു ഡയറി മില്‍ക്കൂടി വാങ്ങി തന്നിട്ട് ഡാഡി പറയുവാ , ഇത് മോന്‍ സൂസി ടീച്ചര്‍ക്ക് മോന്‍റെ ഡാഡി തന്നതാണെന്നും പറഞ്ഞ് കൊടുക്കണംന്ന് , ' വാട്ട് എ സ്വീറ്റ് ഡാഡി ' !! അങ്ങനെ മൂന്നാം നാള്‍ മൊത്തം മൂന്നു ചോക്ലേറ്റുമായി നിനക്ക് വേണ്ടി നാന്‍ കാത്തിരുന്നു , എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വിരിച്ചു കൊണ്ട് നീ അന്ന് നേരത്തെ തന്നെ വന്നു . നാന്‍ പെട്ടെന്ന് തന്നെ കൈവശമുണ്ടായിരുന്ന മൂന്ന് ചോക്ലേറ്റും എടുത്ത് എന്‍റെ ടേബിളിന്‍റെ മോളില്‍ വച്ചു . അന്ന് നീ എന്നെ നോക്കി ഇളിച്ച ഇളി , ന്‍റെ ചെല്ലക്കിളീ .. അത് ജമ്മത്ത് മറക്കാന്‍ പറ്റൂല്ല !! പാവം ജെബിമോന്‍ വര്‍ഗീസ്‌ , അണ്ടി പോയ പട്ടിയെ പോലെ നിറകണ്ണുകളോടെ നിന്നെ നോക്കിയിരിപ്പുണ്ടായിരുന്നു . ചോക്ലേറ്റില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന കാരണം നീയത് കണ്ടില്ലെങ്കിലും , ലവനെ തോല്പ്പിച്ചതോര്‍ത്ത് വിജയശ്രീ ജയലളിതയായി .. സോറി ... വിജയശ്രീലാളിതനായി നാന്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു . ഏതെങ്കിലും ഒരെണ്ണം എടുക്കും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ചോക്ലേറ്റും നീ കൈക്കലാക്കിയപ്പോള്‍ ഒരെണ്ണം ഒളിപ്പിക്കാന്‍ മറന്നു പോയതോര്‍ത്ത് നാന്‍ കുറ്റബോധനായി . ചോക്ലേറ്റ് നുണയുന്നതിനിടയില്‍ ഒഴുകിയിറങ്ങിയ മൂക്കള നാവു കൊണ്ട് തുടച്ച് നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ നിനക്ക് മാന്നേഴ്സ് പഠിപ്പിച്ചു തരാത്ത തനി കണ്ട്രിയായ നിന്‍റപ്പന് വിളിക്കാനാണ് തോന്നിയതെങ്കിലും ഒരു കാമുകനായിപ്പോയത് കൊണ്ട് മാത്രം നാനതങ്ങ് ക്ഷെമിച്ചു .

അങ്ങനെ എത്രയെത്ര ദിവസങ്ങള്‍ നീ എന്‍റെ കയ്യീന്ന് ചോക്ലേറ്റ് മേടിച്ച് തിന്നു ? നിനക്കോര്‍മ കാണില്ലായിരിക്കും , പക്ഷേ എനിക്കോര്‍മയുണ്ട് . എന്നിട്ടും നീയെന്നോട്‌ വെറും ഒരു ഫ്രണ്ട് എന്ന രീതിയില്‍ പെരുമാറിയപ്പോള്‍ ഉള്ളിലെ വിഷമം കടിച്ചമര്‍ത്തി നാനതെല്ലാം സഹിച്ചു . നീ എന്നെ സഹോദരനായി കണ്ടില്ലല്ലോ എന്നാശ്വസിച്ചു . ഇപ്പോള്‍ ഇയര്‍ ഔട്ട്‌ ആയതു കാരണം യു.കെ.ജി-യില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോഴും രണ്ടാങ്ക്ലാസില്‍ പഠിക്കുന്ന നിനക്ക് നാന്‍ ദിവസോം ചോക്ലേറ്റ് കൊണ്ട് തരുമായിരുന്നു . ഇല്ലേ ?? പക്ഷേ ഇന്നലെ ഇന്‍റെര്‍വെല്ലിനു കണ്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു . നിനക്ക് തരാന്‍ വേണ്ടി ചോക്ലേട്ടുമായി വന്ന നാന്‍ കണ്ടത് രണ്ട് ബിയിലെ അഭിജിത്തിന്‍റെ കയ്യീന്ന് സ്നിക്കേഴ്സ് ചോക്ലേറ്റ് വാങ്ങി മുണ്‌ങ്ങുന്ന നിന്നെയായിരുന്നു . അത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതാന്‍ എനിക്ക് തോന്നിയത് .

ഒരു കാര്യം എനിക്കിപ്പോ അറിയണം , നീ സ്നേഹിക്കുന്നത് എന്നെയാണോ അതോ ചോക്ലേറ്റിനെയാണോ ?? , എന്നെയാണെങ്കില്‍ ഇനി മേലാല്‍ വേറെ ഒരുത്തന്‍റെ കയ്യീന്നും ചോക്ലേറ്റ് മേടിച്ച് തിന്നല്ല് . ചോക്ലേറ്റിനെയാണെങ്കില്‍ നാന്‍ ഇത്രേം കാലം നിനക്ക് മേടിച്ച് തന്ന ചോക്ലേറ്റിനെനിക്ക് നഷ്ട പരിഹാരം തരണം . ഒന്നുകില്‍ ക്യാശായിട്ട് (ക്യാഷില്ലെങ്കില്‍ നിന്‍റെ ആ പരട്ട തന്തേടെ മൊബൈല്‍ ഫോണായാലും മതി) അല്ലെങ്കില്‍ നിന്‍റെ ക്ലാസില്‍ പഠിക്കുന്ന ബെറ്റി സി തോമസിനെ എനിക്ക് ലൈന്‍ ആക്കി തരണം . ഈ വിവരമെങ്ങാനും അഞ്ച് ബിയില്‍ പഠിക്കുന്ന നിന്‍റെ ചേട്ടന്‍ കുട്ടാരൂനെ അറിയിച്ച് അവന്‍റെ കൂട്ടുകാരെ കൊണ്ട് എന്നെ തല്ലിക്കാമെന്നുള്ള വല്ല വ്യാമോഹവും ഉണ്ടെങ്കില്‍ , പൊന്നുമോളെ അതങ്ങ് മാറ്റി വച്ചേരെ . കളി ഇക്രൂനോട് വേണ്ട .

എത്രയും പെട്ടെന്ന് നിന്‍റെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് കത്തവസാനിപ്പിക്കുന്നു .

സ്നേഹപൂര്‍വ്വം ഇക്ക്രുമോന്‍ ശശി ഡിക്രൂസ് .
യു.കെ.ജി സെക്കന്‍റിയര്‍
ഒപ്പ് . കുത്ത് . വെട്ട് .

NB : - ഹാപ്പി വാലന്‍റൈന്‍സ് ഡേ

Monday, January 25, 2010

ബ്രേക്ക്‌ ഡാന്‍സ്

റാഗിങ്ങിന്‍റെ ബാലപാഠങ്ങള്‍ പഠിക്കണം എന്ന ആഗ്രഹവുമായി ഞാന്‍ ചെന്ന് കേറിയത്‌ ഒരു സിങ്കത്തിന്‍റെ കോളേജിലാണ്,..ഉസ്താദ് കുട്ടികൃഷ്ണന്‍ ഖാന്‍ (കള്ളപ്പേരാ .... ഇനി അങ്ങേരെങ്ങാനും ഇത് വായിച്ചിട്ട് വേണം എന്നെ ചവുട്ടി പുറത്താക്കാന്‍ , അമ്പടി പുളുസോ.. അങ്ങനെ ഞാനിപ്പോ സുഖിക്കുന്നില്ല),..

സീനിയേഴ്സിനെ പേടിച്ച് ഉന്തീം തള്ളീം നീക്കിയ ദിവസങ്ങള്‍ വളരെ പെട്ടെന്ന് തന്നെ തീര്‍ന്നു , കാരണം ഒരുത്തനും റാഗ് ചെയ്യാന്‍ വന്നില്ല , ..
വളരെ നല്ല സീനിയേഴ്സാ ഞങ്ങടെ , അറിയാവോ ? (സോപ്പാ, .. ഇനി ലവന്മാരെങ്ങാനും കണ്ടാല്‍ എന്നെ ചവുട്ടിക്കൊല്ലും, അങ്ങനെ നിങ്ങളും ഇപ്പൊ സുഖിക്കണ്ട)

അങ്ങനെ കോളേജില്‍ ചേര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞപ്പഴേക്കും സീനിയേര്‍സ് മാത്രം ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത് കണ്ട് സഹികെട്ട ഞങ്ങളും ഒരു ദിവസം ബാറ്റും ബോളുമൊക്കെ എടുത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങി, ഗ്രൗണ്ടില്‍ എത്തി സീനിയേഴ്സുമായി മാച്ച് വിളിച്ചു, (അഹങ്കാരം , അല്ലാണ്ടെന്താ..) ഞങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും കണ്ട സീനിയേര്‍സ് ആദ്യം ഒന്ന് മടിച്ചു , പിന്നെ രണ്ടും കല്‍പ്പിച്ച് മാച്ചിന് തയ്യാറായി. പക്ഷേ അവന്മാരുടെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ഞങ്ങള്‍ മാച്ചില്‍ വന്‍'പിച്ച' ഭൂരിപക്ഷത്തോടെ തോറ്റു തുന്നംപാടി (ഹും, അവന്മാരുടെ കളി നമ്മളോടാ). ആ ക്രിക്കറ്റ് മാച്ചിന്‍റെ ഡീറ്റെയില്‍സ് പിന്നെ ബ്ലോഗാം, ഇത് സംഭവം വേറെയാ...

മാച്ചും തോറ്റു ക്ഷീണിച്ചവശനായി റൂമില്‍ വന്ന് കിടന്ന് പിറ്റേന്നത്തേക്ക് എഴുതാനുള്ള ഇമ്പോസിഷനുകളുടെ കാര്യം ആലോചിക്കണോ വേണ്ടയോ എന്ന് ആലോചിച്ചോണ്ട്‌ കിടന്നപ്പോഴാണ്‌ റൂമിന്‍റെ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടത് , വരാന്‍ പോകുന്ന അപകടം മണത്തറിയാന്‍ കഴിവില്ലാത്തത് കാരണം എന്‍റെ റൂംമേറ്റ്‌ ആയ അജീഷ് ഓടി ചെന്ന് വാതില്‍ തുറന്നു (സാമദ്രോഹി) . അതാ നില്‍ക്കുന്നു കറുത്ത് മെലിഞ്ഞ് കരിവണ്ട് പോലൊരു സീനിയര്‍ മുന്‍പില്‍ :(

ഡേയ്.... " നീങ്ക താനേ ഇന്നേക്ക് വിളയാട വന്തത്‌ ??
നല്ലാ വിളയാട്രിയേ.. ഉങ്കളെയെല്ലാം എനക്കും ഫ്രണ്ട്സ്ക്കും റൊമ്പ പുടിച്ചിര്ക്ക് ഇന്നേക്ക് ഡിന്നര്‍ക്കപ്പ്രം ഒമ്പോത് മണിക്ക് നീങ്കയെല്ലാം റൂം നമ്പര്‍ ത്രീ നോട്ട് നയന്ക്ക് വാങ്കോ, സരിയാ.. അപ്പ നാന്‍ കലമ്പ്രേന്‍, സീ യൂ അറ്റ്‌ നയന്‍"

(നിങ്ങളല്ലേ ഇന്ന് കളിക്കാന്‍ വന്നത് , നന്നായി കളിച്ചല്ലോ,... എനിക്കും ഫ്രണ്ട്സിനും നിങ്ങളെയെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു, ഇന്ന് ഡിന്നര്‍ന് ശേഷം
ഒരു ഒമ്പത് മണിയാവുമ്പോള്‍ നിങ്ങളെല്ലാം നേരെ റൂം നമ്പര്‍ ത്രീ നോട്ട് നയനില്‍ വരണം , അപ്പൊ ഞാന്‍ പോണു)

കുടുങ്ങി , ... അതായത് ഒമ്പത് മണിക്ക് ശേഷം നമ്മടെ കാര്യത്തിന് ഒരു തീരുമാനമാവും, ലവന്മാര്‍ വിളിക്കുന്നത്‌ റാഗ് ചെയ്യാനാ,,
ആ സ്നേഹത്തോടെയുള്ള വിളി കേട്ടപ്പഴേ മനസ്സിലായി.

രാത്രി മെസ്സില്‍ നിന്നും രുചികരമായ ചപ്പാത്തീം ചിക്കന്‍ കറീം (പറ്റിക്കുന്നു) കഴിക്കുന്നതിനിടയിലാണ് അജീഷ് അവന്‍റെ സംശയം ഞങ്ങള്‍ക്ക് മുന്‍പാകെ ഓപ്പണ്‍ ആക്കി ഇട്ടത്

" ഡേയ് .. ലവന്മാര്‍ റൂമില്‍ വിളിച്ചത് റാഗ് ചെയ്യാനാണോഡേ.. ??"

"അല്ല ... ഉമ്മ വെയ്ക്കാന്‍,.. മിണ്ടാണ്ടിരുന്നോ, ഇല്ലേല്‍ ഈ അവിഞ്ഞ ഉരുളക്കിഴങ്ങ് കറി മൊത്തം നിന്നെക്കൊണ്ടു തീറ്റിക്കും ഞാന്‍" അവനെ ഭീഷണിപ്പെടുത്തി ഞാന്‍ സൈലന്‍റ് ആക്കി .

" അളിയാ, ലവന്മാരുടെ റൂമിലോട്ട് പോണോ ?? പണിയാവൂല്ലേ ??" മറ്റൊരു റൂം മേറ്റ്‌ ആയ മനോജിനും സംശയം :(

" അതിനെ പറ്റി റൂമില്‍ ചെന്നിട്ട് ചര്‍ച്ച നടത്താടാ , ഇപ്പൊ കിട്ടിയതും കഴിച്ചിട്ട് എഴുന്നേറ്റു വാ" റൂമിലെ തടിമിടുക്കുള്ള വ്യക്തിയായ സനൂപ് മൊഴിഞ്ഞു.

ചര്‍ച്ച നടത്താന്‍ നീയാരെടാ റ്റി.ഡി.ആറോ ? , എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്മാരൊന്നും കൂട്ടത്തില്‍ ഇല്ലാത്ത കാരണം വെറുതേ തെറി കേള്‍ക്കാന്‍ ഞാന്‍ മെനക്കെട്ടില്ല (ഉണ്ടായിരുന്നെങ്കിലും ചിലപ്പോ കേള്‍ക്കേണ്ടി വന്നേനെ)

അങ്ങനെ മൃഷ്ടാന്ന ഭോജനവും (പിന്നേം പറ്റിക്കുന്നു) കഴിഞ്ഞ് റൂമില്‍ എത്തി ചര്‍ച്ച തുടങ്ങി, ചര്‍ച്ചയുടെ അവസാനം റൂമിലേക്ക്‌ പോകാന്‍ തന്നെ തീരുമാനമായി.

അങ്ങനെ അവസാനം ഒന്‍പത് മണിയായി, ഞങ്ങളെല്ലാം പോകാന്‍ തയ്യാറായി, മുന്നില്‍ ആര് പോകും എന്ന ചോദ്യ ഭാവത്തോടെ അജീഷ് മനോജിനെ നോക്കി , മനോജ്‌ ഭരതിനെ നോക്കി, ഭരത് സനൂപിനെ നോക്കി, സനൂപ് എന്നെ നോക്കി, അങ്ങനിപ്പം എന്നെ മുന്നില്‍ക്കേറ്റി നിര്‍ത്തി നീയൊന്നും ആളാവണ്ട എന്ന ഭാവത്തോടെ ഞാന്‍ വീണ്ടും അജീഷിനെ നോക്കി, ... ഇപ്പോള്‍ ഒരു സര്‍ക്കിള്‍ പൂര്‍ത്തിയായി !!!!

അവസാനം എല്ലാരും ഒന്നിച്ചു പോകാന്‍ തീരുമാനമായി ...
അങ്ങനെ ലെഫ്റ്റ് റൈറ്റ് അടിച്ചു ഞങ്ങള്‍ റൂം നമ്പര്‍ ത്രീ നോട്ട് നയനില്‍ എത്തി .. പതുക്കെ വാതിലില്‍ മുട്ടി, അല്‍പ്പ സമയത്തിനു ശേഷം വാതില്‍ തുറന്നു . അകത്തു മൊത്തം ഇരുട്ട് , അതിന്‍റെ കൂടെ നേരത്തെ കണ്ട കരിംഭൂതത്തെയും കൂടി കണ്ടതോടെ ഞങ്ങടെ നല്ല ജീവനങ്ങു പോയി .

" ഹാ ... വന്തിട്ട്യാ , വാങ്കോ വാങ്കോ, ഉള്ളെ വാങ്കോ " സ്നേഹത്തോടെയുള്ള വിളി

" പന്ന ഡാഷേ,.. ഞങ്ങളെ കൊലയ്ക്കു കൊടുക്കാന്‍ കൊണ്ടോവാ , അല്‍ട്രാ ?? " (ഞങ്ങളുടെ ആത്മഗതം)

ഞങ്ങള്‍ റൂമിനകത്തേക്ക് കയറി, ആ കരിഞ്ഞോന്‍ അപ്പ തന്നെ വാതിലടച്ച്‌ കുറ്റീം ഇട്ട് .

നെഞ്ചിനുള്ളില്‍ " സമയമാം രഥത്തില്‍ ഞാന്‍ ,.. " എന്ന ഗാനം മുഴങ്ങുന്നത് പോലെ തോന്നി ..

ഞങ്ങളാരും ഒന്നും മിണ്ടീല്ല, അങ്ങനെ ആ ഇരുട്ടത്ത് മിണ്ടാതെ നിന്ന് സമയം പോയതറിഞ്ഞില്ല, കാരണം അധികം സമയമൊന്നും പോയിട്ടില്ലായിരുന്നു .

പെട്ടെന്ന് റൂമില്‍ ലൈറ്റ് തെളിഞ്ഞു , അതാ അവിടെ മൂന്നു കട്ടിലുകളിലായി നാല് തടിമാടന്മാര്‍ കിടക്കുന്നു (ഹമ്മേ)

ഇണ്ട്രോഡക്ഷന്‍സ് പ്ലീസ് ... ഒരുത്തന്‍ ആജ്ഞാപിച്ചു (ആ പ്ലീസ് കണ്ട് ആരും തെറ്റിദ്ധരിക്കണ്ട ട്ടാ , അതൊരുമാതിരി വൃത്തികെട്ട പ്ലീസ് ആയിരുന്ന്)

ഞങ്ങള്‍ എല്ലാരും പേര് പറഞ്ഞു.

"ഓക്കേ ... ഇന്നേക്ക് ഇങ്കെ ഡാന്‍സ് പാര്‍ട്ടി , മ്യൂസിക് പോട പോറേന്‍, എല്ലാരും നല്ലാ ആടിക്കോ"

ഇതും പറഞ്ഞ് ലാപ്‌ ടോപ്‌ എടുത്ത് ലവന്‍ പാട്ടിട്ടു.

" ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ ,
തട പോട യാറും ഇല്ലൈ ,
വിളയാടുവോമാ ഉള്ളെ വില്ലാളാ "

" ആടുങ്കടാ " വീണ്ടും ആജ്ഞ

" എന്തുവാടേ ആട്ടുംകാട്ടോ ??" തമിഴ് അറിഞ്ഞൂടാത്ത അജീഷിന് പിന്നേം സംശയം തൊടങ്ങി .

" ഈ സംശയത്തിനുള്ള മറുപടി ഞാന്‍ പിന്നെ തരാം , എന്നേം കൂടി കൊലക്ക് കൊടുക്കാതെ മിണ്ടാണ്ട്‌ നിന്ന് ഡാന്‍സ് കളിയെടേയ്, " സഹികെട്ട് ഞാന്‍ പറഞ്ഞു.

ഡാന്‍സ് തുടങ്ങി , എല്ലാവരും നന്നായി ഡാന്‍സ് കളിച്ചു (ഇത് ലവന്മാരെ സോപ്പിടാന്‍ വേണ്ടിയാ, ഇല്ലെങ്കി എന്നെ റൂമീന്ന് ചവുട്ടി പുറത്താക്കും, അങ്ങനെ അവന്മാരിപ്പോ ഒട്ടും സുഖിക്കണ്ട)

ഒരു പാട്ട് തീര്‍ന്നപ്പഴേക്കും ഞങ്ങള്‍ ക്ഷീണിച്ചു, അപ്പ ദാണ്ടേ അവന്മാര്‍ അടുത്ത പാട്ടിട്ടേക്കുന്നു, ബ്ലഡി പുല്ലന്മാര്‍

" ധീം തനക്ക ധില്ലാനാ, ധീം തനക്ക ധില്ലാനാ, .. "

"എന്‍റെ പൊന്നോ,... എന്‍റെ അന്ത്യം മിക്കവാറും ഡാന്‍സ് കളിച്ചാവൂന്നാ തോന്നണേ,.."


വീണ്ടും കളിച്ചു തുടങ്ങി. ഇടയ്ക്കു വച്ച് അജീഷ് ഡാന്‍സ് നിര്‍ത്തീട്ട് സീനിയേഴ്സിനോട് പാട്ട് നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. പാട്ട് നിര്‍ത്തി ലവന്മാര്‍ കാര്യം തിരക്കി .

" ഇന്നി മതി അണ്ണാ , ഞാന്‍ തളര്‍ന്ന് .. ഞാനിനി കളിക്കണില്ല, പാസ്‌" അജീഷ്

ഹെന്ത് ? സീനിയേഴ്സിനോട് പാസ്‌ പറയാന്‍ മാത്രം യെവന്‍ വളര്‍ന്നോ ??
ഇന്നവന്‍റെ മയ്യത്ത് ഞങ്ങള്‍ തന്നെ ചുമക്കേണ്ടി വരൂല്ലോ ... എന്‍റ മദറേ...


ഫാ ,.... പന്ന പു , ക , സ മോനേ (സെന്‍സേര്‍ഡ്), ഇങ്ക യെന്നാ ഡാന്‍സ് കോമ്പട്ടീഷനാ നടന്തിട്ടിരുക്ക് ?? മര്യാദയാ പോയി ആട് , ഇല്ലേനാ .. മവനെ അവളവ്‌ താന്‍, പിച്ച് വിട്‌വേന്‍ പിച്ച്,... ഇനി നീ മട്ടും ആട്നാ പോതും, അവനുക്കെല്ലാം റസ്റ്റ്‌ ... ആട്രാ..

" ഡേയ് ... ഇവന്മാരെന്താ ആടിനേം പോത്തിനേം പറ്റിയൊക്കെ പറയണേ ??" ഇത്രേം തെറി കേട്ടിട്ടും ലവന് കാര്യം മനസ്സിലായില്ലേ, മണ്ടന്‍കുണാപ്പി !!

"ഡാ ... ഇനി നീ മാത്രം ഡാന്‍സ് കളിച്ചാല്‍ മതീന്നാ പറഞ്ഞെ, നമ്മക്കൊക്കെ റെസ്റ്റ്‌, താങ്ക്സ് മച്ചാ, താങ്ക്യൂ സോ മച്ച്,.." ലവനെ ഞങ്ങള്‍ തേയ്ച്ച് :)

നിറകണ്ണുകളോടെ ലവന്‍ വീണ്ടും ഡാന്‍സ് ആരംഭിച്ചു ,...

ആദ്യം പതുക്കെ പതുക്കെ ചാണകത്തില്‍ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് ചുവടുവെക്കുന്നവനെപ്പോലെ (ഉദാ: സുരേഷ്ഗോപിയുടെ നടത്തം)
കളിച്ചു കൊണ്ടിരുന്ന അവന്‍ പെട്ടെന്ന് മൈക്കിള്‍ ജാക്സണ് പ്രഭുദേവയുടെ ബാധ കേറിയ കണക്ക് ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി ...

അവന്‍റെ ഡാന്‍സ് കണ്ട് അന്തം വിട്ടു കണ്ണും തള്ളി ഇരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവന്‍ പെട്ടെന്ന് നിലത്തേക്കു വീണു, പക്ഷേ എന്നിട്ടും അവന്‍ നിര്‍ത്തിയില്ല, അടിയേറ്റ് പുളയുന്ന പാമ്പിനെപ്പോലെ അവിടെക്കിടന്നും പുളയാന്‍ .. ഐ മീന്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങി .

പക്ഷേ കുറച്ചു നേരമായിട്ടും ഒരേ സ്റ്റെപ്പ് തന്നെ എടുക്കുന്ന കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പന്തികേട്‌ തോന്നി ..

"അളിയാ , ലവന് അഹങ്കാരം പിടിച്ചെന്നാ തോന്നുന്നേ" മനോജ്‌ !!

"അഹങ്കാരോ ?? അതും ഈ സമയത്താ ?? ഒന്ന് പോടാര്‍ക്കാ " ഞാന്‍ !!

"സോറി .. സ്പെല്ലിംഗ് മിസ്റ്റെക്കാ.. അഹങ്കാരമല്ല , അപസ്മാരം , ഇത് ലതാണെന്നാ തോന്നുന്നേ" മനോജ്‌ !!

"യ്യോ ... പൊക്കെടാ ലവനെ , " ഞങ്ങള്‍ ഓടിച്ചെന്നു അവനെ പൊക്കിയെടുത്തു. അപ്പഴേക്കും ഇതെല്ലാം കണ്ട് വിരണ്ടു പോയ സീനിയേഴ്സ് പെട്ടെന്ന് തന്നെ കുറെ താക്കോലും മറ്റുമായി ഓടി വന്ന് ലവന്‍റെ കയ്യില്‍ പിടിപ്പിച്ചു.

ഞാന്‍ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് " എടാ .. എഴുന്നെല്‍ക്കെടാ, കണ്ണ് തുറക്കെടാ," എന്നൊക്കെ വിളിച്ചു പറഞ്ഞോണ്ടിരുന്നു
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഒരു കണ്ണ് തുറന്ന് എന്നെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച ശേഷം വീണ്ടും വിറക്കാന്‍ തുടങ്ങി ...

"ആഹാ .... അപ്പ ആക്ടിംഗ് ആയിരുന്നല്ലേ ?? അമ്പട വീരാ ... നീയാള് പുലിയാണല്ലോ" എന്ന് വിചാരിച്ചു കൊണ്ട് ഞാന്‍ സീനിയറിന്‍റെ മുഖത്തേക്ക് നോക്കി .

ലവന്‍റെ മുഖത്തതാ 210 വോള്‍ട്ട് ക്രൗര്യം, ഹതെ ,... ആ സൈറ്റടി ലവന്‍ കണ്ടു കഴിഞ്ഞു, അജീഷിന്‍റെ കാര്യം ഊ .... ഞാലാ.... ഊ ... ഞാലാ... !!

അവന്‍ ഞങ്ങള്‍ എല്ലാരോടും മാറി നില്‍ക്കാന്‍ ആംഗ്യം കാണിച്ചു , ഞങ്ങള്‍ അതേപടി അനുസരിക്കേം ചെയ്തു . കമഴ്ന്ന് കിടന്ന് വൈബ്രേറ്റ്‌ ചെയ്തോണ്ടിരുന്ന അജീഷിന്‍റെ കോതമംഗലം നോക്കി കാല് മടക്കി ഒരു തൊഴി വച്ച് കൊടുത്ത് ....

"ഹെന്‍റമ്മച്ചീ ...." വൈബ്രേഷന്‍ നിര്‍ത്തി ചാടിയെഴുന്നേറ്റു ലവന്‍ നിലവിളി തുടങ്ങി ...

പാവം അവന്‍റെ മൂലം പൂരാടമായിക്കാണും, അമ്മാതിരി ചവുട്ടല്ലേ കിട്ടിയത് ...

"മവനെ, എന്നാ ഏമാത്തീടലാം എന്ന് നെനെചിയാ, ഇന്നേക്ക് സാവ് താണ്ടാ ഒനക്ക്‌, ഡേയ് .. നീങ്കയെല്ലാം കലമ്പുങ്കടാ റൂമുക്ക് , ഇന്നേക്ക് ഇവനെ മട്ടും പോതും"

അങ്ങനെ അവനെ ആ നരിമടയില്‍ ഒറ്റയ്ക്ക് തള്ളിയിട്ട് ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു , ഞങ്ങടെ പാവം സീനിയേഴ്സിനെ പറ്റിക്കാന്‍ നോക്കിയതല്ലേ , ലവന് അങ്ങനെ തന്നെ വരണം :)

പിറ്റേന്ന് രാവിലെയാണ് ലവന്‍ റൂമില്‍ തിരികെയെത്തിയത്
പാവം,.. അത്രേം നേരം ഡാന്‍സോട് ഡാന്‍സായിരുന്നു .

*******************************************************************************************************
ശുഭം (സമാധാനമായില്ലേ ??)

മിഷന്‍ ഇമ്പോസ്സിബിള്‍ - "ഓപറേഷന്‍ മത്തിക്കറി"

ഞാന്‍ കോഴിക്കോട്ടു കോളേജില്‍ പഠിക്കുന്ന കാലം .
തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം ഹോസ്റ്റല്‍ മെസ്സിലെ 'സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ' ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരു വഴിക്കായി, കഴിക്കാന്‍ വേണ്ടി ഇങ്ങോട്ട് വലിച്ചാല്‍... 'എനിക്കിപ്പോ വരാന്‍ മനസ്സില്ലെടാ പുല്ലേ'.. എന്നും പറഞ്ഞു ഇങ്ങോട്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പഴയ ഷേപ്പ് ലേക്ക് തന്നെ മടങ്ങി പോകുന്ന,ഞങ്ങളെക്കാള്‍ ശക്തിയുള്ള 'പൊറോട്ടയും', ക്രിക്കറ്റ്‌ കളിക്കാന്‍ പന്തില്ലാതെ വന്നാല്‍ പകരം ഉപയോഗിക്കാന്‍ പന്തിനേക്കാള്‍ ഉപയോഗപ്രദമായ 'ബോണ്ടയും സുഖിയനും' കാടി വെള്ളം പോലത്തെ ചായയും, എല്ലാം ഒന്നിനൊന്നു മെച്ചം ..!!!!!!

പിന്നെ കുട്ടിക്കൂറ പൌഡര്‍ മണക്കുന്ന കറികളും, അതിനു കാരണക്കാരന്‍ ഞങ്ങടെ മെസ്സിലെ ചീഫ്‌ കുക്ക് ആയ വിജയേട്ടന്‍ ആണ്, പുള്ളി ഏത് നേരവും സുന്ദരക്കുട്ടപ്പന്‍ ആയേ ഇരിക്കൂ (മമ്മൂട്ടി ആണെന്നാണ്‌ പുള്ളീടെ വിചാരം, കോളേജ് വിടുന്ന സമയത്ത് അലക്കി തേച്ചു വടി പോലെ നിക്കുന്ന ഷര്‍ട്ടും ഇട്ടു പെണ്ണുങ്ങളെ നോക്കാന്‍ വന്നു നിക്കും, മെസ്സിന് മുന്നില്‍, മുഖത്താണെങ്കില്‍ കുമ്മായപ്പൊടി വാരിത്തേച്ച പോലെ ഒരു ലോഡ് പൌഡറും,ഓരോ നേരത്തെക്കും ഓരോ ടിന്‍ തീര്‍ക്കുന്നുണ്ടാവണം.. !!!)

പിന്നെ ഇടക്കിടക്ക് ഒന്ന് വയര്‍ ഇളക്കണം എന്ന് തോന്നിയാല്‍ നേരെ മെസ്സിലോട്ടു ചെന്ന് തലേന്നത്തെ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഒന്ന് മണപ്പിച്ചിട്ട്‌ നേരെ കക്കൂസിലേക്ക് ഓടും,മണക്കുക മാത്രമേ ഉള്ളൂ,അതെങ്ങാനും എടുത്തു തിന്നാല്‍ പിന്നെ ആയുഷ്കാലം മുഴുവനും കക്കൂസില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വരും.അത് കൊണ്ട് ആ റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല ..!!

അങ്ങനെ പ്രസ്തുത വിഭവങ്ങള്‍ ഒക്കെ കഴിച്ചു കഴിച്ചു അവിടെ ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിനെ പോലെ ഇരുന്ന പലരും അവസാനം ഇന്ദ്രന്‍സിനെ പോലെയായി,എന്‍റെ കാര്യമാണേല്‍ പറയുകയും വേണ്ടാ,അവിടെ ചേര്‍ന്നപ്പോള്‍ തന്നെ പെന്‍സില്‍ പരുവത്തില്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍,, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൊട്ടുസൂചി പരുവത്തിലേക്ക്‌ എത്തിപ്പറ്റി ...!!!!!

അങ്ങനെ അവസാന വര്‍ഷം ഞങ്ങള്‍ കുറേ പേര്‍ ഹോസ്റ്റെലീന്നു ചാടി,
പലരും പല വഴിക്ക്, ചിലര്‍ വാടകക്ക് വീടെടുത്ത്, മറ്റുള്ളവര്‍ പേയിംഗ് ഗസ്റ്റ്‌ ആയി ...!!

അങ്ങനെ ഞാനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കുറേ അന്വേഷിച്ചു ഒരു വീട് കണ്ടുപിടിച്ചു അങ്ങോട്ടേക്ക് മാറി.. !!!

ആദ്യമൊക്കെ ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നെങ്കിലും പിന്നീട് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി രാവിലെ കഞ്ഞിയും അച്ചാറും.രാത്രി പിന്നെയും കഞ്ഞിയും അച്ചാറും ആക്കി..!!(ഉച്ചക്ക് ഹോട്ടല്‍ തന്നെ ശരണം പൊന്നയ്യപ്പാ)...!!

അങ്ങനെ ഒരു ദിവസം പെട്ടെന്ന് എനിക്ക് ബോധോദയം ഉണ്ടായി...!!!
ഞാന്‍ കൂട്ടുകാരോട് ചോദിച്ചു "എന്ത് കൊണ്ട് നമ്മുക്ക് ഇന്ന് ചോറും കറിയും വച്ച് കൂടാ..??? " ആദ്യം ഒന്ന് എതിര്‍ത്തെങ്കിലും എന്‍റെ നിര്‍ബന്ധം കാരണം ലവന്മാര്‍ വഴങ്ങി ...!!!

അന്ന് വൈകീട്ട് കോളേജ് വിട്ടു കഴിഞ്ഞു ഞങ്ങള്‍ നേരേ മീന്‍ വില്‍ക്കുന്ന കടയിലേക്ക് വച്ച് പിടിച്ചു, അവിടെ ചെന്നപ്പോള്‍ പലതരം മീനുകള്‍ അതാ ഞങ്ങളെ മാടി വിളിക്കുന്നു.. ഇങ്ങട്‌ വായോ .. ഇങ്ങട്‌ വായോ.. എന്ന് !!!

നെയ്മീന്‍ ഇരിക്കുന്നത് കണ്ടു കൊതി മൂത്ത ഞാന്‍ , എന്തായാലും ആദ്യത്തെ സംരഭമല്ലേ, എന്നാ പിന്നെ ലാവിഷ് ആയിക്കോട്ടെ എന്ന് കരുതി, പത്തു രൂപയ്ക്കു 'മത്തി' വാങ്ങി.....പാവം നെയ്മീന്‍ ചമ്മിപ്പോയി ;)

മീന്‍ വിക്കുന്ന കാക്ക,അത് ഒരു പേപ്പറില്‍ പൊതിഞ്ഞു തരാതെ നേരേ എടുത്തു ഒരു വെള്ള പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടു തന്നു, എന്‍റെ നല്ലവരായ ചങ്ങാതിമാര്‍ അത് പിടിക്കാന്‍ എന്നെ തന്നെ ഏല്പിച്ചു !!!

അവിടുന്ന് ഞങ്ങടെ വീട്ടിലേക്കു കോളേജിന് എതിര്‍ വശത്തുള്ള ബസ്‌ സ്റ്റോപ്പ്‌ കഴിഞ്ഞു വേണം പോകാന്‍. അവിടെ എത്തിയപ്പോള്‍, ബസ്‌ കാത്തു നിക്കുന്ന പെണ്ണുങ്ങള്‍ എല്ലാം എന്നെ നോക്കി ഒരുമാതിരി തൊലിഞ്ഞ ചിരി ചിരിക്കുന്നു.......@#!.... കോളേജില്‍ ഒരു വിധം സ്റ്റാര്‍ വാല്യൂ ഉള്ള ഞാനാണ് നല്ല ടിപ്പ് ടോപ്പ്‌ ഡ്രെസ്സും ഷൂസും ബാഗും ഒക്കെ ആയി,വലത്തേ കയ്യില്‍ മത്തി അടങ്ങുന്ന കവറും പിടിച്ചു പോകുന്നത് (ആ ബസ്‌ സ്റ്റോപ്പ്‌ കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം.......ഏത് തെണ്ടിയാ അതവിടെ കൊണ്ട് വച്ചത്‌...) !!!

അങ്ങനെ നമ്രശിരസ്കനായി ആ കിളികള്‍ക്ക് മുന്നിലൂടെ മത്തിയുമായി ഞാന്‍ നടന്നു നീങ്ങി. അവസാനം വീടെത്തി ..!!!
എത്തിയ ഉടനെ പാചകം തുടങ്ങാന്‍ ഉള്ള ഒരുക്കമായി.

അപ്പോഴാണ്‌ ഒരു കാര്യം ഓര്‍മ വന്നത്.ഞങ്ങളില്‍ ആരും ഇത് വരെ മീന്‍കറി വച്ചിട്ടില്ല. ( ആകെ ഉണ്ടാക്കാന്‍ അറിയാവുന്നത് ചായേം കാപ്പീം....പിന്നെ കഞ്ഞി,ഓംലെറ്റ്‌ ,ബുള്‍സ് ഐ തുടങ്ങിയ ഫൈവ് സ്റ്റാര്‍ ഐറ്റംസ് ആണ്... മീന്‍കറി ഞങ്ങടെ സ്റ്റാറ്റസ്നു ചേര്‍ന്നതല്ലെങ്കിലും ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌ എന്ന് ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞങ്ങള്‍ അന്ന് മീന്‍കറിയിലേക്ക് ചേഞ്ച്‌യത് )

അവസാനം ഇതൊക്കെ സിമ്പിള്‍ പരിപാടിയല്ലേ അളിയാ, നമ്മുക്ക് റെഡി ആക്കാം എന്നും പറഞ്ഞു ഞാന്‍ ലവന്മാരെ ധൈര്യപ്പെടുത്തി!!!
അങ്ങനെ ഞങ്ങള്‍ പാചകം തുടങ്ങി.

മീന്‍ മുറിക്കാന്‍ ഏല്‍പ്പിച്ചത്‌ കുക്കിങ്ങിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരുത്തനെ ആയിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് ബൈപാസ് സര്‍ജെന്മാര്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ ശ്രദ്ധയോടെ ലവന്‍ സ്ലോ മോഷനില്‍ മീന്‍ മുറിക്കുന്നു.

"അളിയാ, മീന്‍കറി അടുത്ത ആഴ്ചത്തേക്ക് അല്ല, ഇപ്പോഴത്തെക്കാ, നീ ഇങ്ങനെ മുറിചോണ്ടു നിന്നാല്‍ ഇന്ന് നമ്മള്‍ പട്ടിണിയാകും പറഞ്ഞേക്കാം "

എടാ,.. അതിനീ പണ്ടാരമീന്‍ ഒന്ന് മുറിഞ്ഞു കിട്ടണ്ടേ ?? ലവന്‍റെ ചോദ്യം കേട്ട എനിക്ക് പുച്ഛം തോന്നി, ഒരു മീന്‍ പോലും മുറിക്കാന്‍ അറിയാത്ത ശവം .. !!!

"നീ ഇങ്ങോട്ട് മാറ്, മീന്‍ മുറിക്കേണ്ടത് എങ്ങനെയെന്നു ഞാന്‍ കാണിച്ചു തരാം. ശ്രദ്ധിച്ചു നോക്കിക്കോണം...ഒരു പ്രാവശ്യമേ കാണിച്ചു തരൂ. പിന്നെ സംശയം ചോദിച്ചോണ്ട് വന്നേക്കരുത്‌...ടൂ യൂ 'കുണ്ടറബസ്‌സ്റ്റാന്റ്' ..??"

ശരി അളിയാ...ലവന്‍ സമ്മതിച്ചു !!!

അങ്ങനെ ഒരു മീന്‍ കയ്യിലെടുത്തു അതിന്‍റെ തല ഭാഗം ലക്ഷ്യമാക്കി കത്തി വീശി..മുറിഞ്ഞു...മീനല്ല .....എന്‍റെ വിരല് !!!

അവിടെ കിടന്നു വലിയ വായില്‍ കാറിയ എന്‍റെ സമണ്ട് പുറത്തു കേള്‍ക്കാതിരിക്കാന്‍ വേണ്ടി ലവന്‍ എന്‍റെ വായ പെട്ടെന്ന് പൊത്തി.
ഇവന്‍റെ കയ്യെന്താ ഒരുമാതിരി അലുവ പോലെ ഇരിക്കുന്നതെന്ന് കരുതി ഞാന്‍ നോക്കുമ്പോഴുണ്ട്‌ മുറിക്കാന്‍ വേണ്ടി കയ്യില്‍ കരുതി വച്ചിരുന്ന മത്തി എടുത്താണ് ലവന്‍ എന്‍റെ വായ്ക്ക് മേലെ അമുക്കിയത്‌......തെണ്ടി......!!

അങ്ങനെ മുറിവില്‍ മരുന്നൊക്കെ വച്ച് കെട്ടി വീണ്ടും തുടങ്ങി.
പിന്നെ അവന്‍ മീന്‍ മുറിക്കുന്ന ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു പോലും നോക്കിയില്ല......എനിക്ക് വെറുത്തു പോയി.......ഫൂ !!!

അങ്ങനെ അടുപ്പില്‍ വെള്ളം വച്ച് ബാക്കി കൂട്ടുകള്‍ എല്ലാം അതിലേക്കു ഇട്ടു, കൂടെ മീനും. തിളച്ചു കൊണ്ടിരിക്കുന്ന അതിലേക്കു എരിവു കുറഞ്ഞു പോയാലോ എന്ന് ഡൌട്ട് തോന്നിയത് കൊണ്ട് കുറച്ചു മുളക്പൊടി കൂടി എടുത്ത്‌ വിതറി...കൂടിപ്പോയോ .. ??ഹേയ്.. സാരമില്ല.. കുറച്ചൊക്കെ എരിവില്ലാതെ എന്ത് മീന്‍കറി.. ??

അവസാനം മീന്‍കറി റെഡി ആയി. അത് ടേസ്റ്റ് ചെയ്തു നോക്കാനും അവന്മാര്‍ എന്നെ തന്നെ നിയോഗിച്ചു. ഒരു സ്പൂണില്‍ അതീന്നു കുറച്ചെടുത്തു ടേസ്റ്റ് ചെയ്തു നോക്കിയ എന്‍റെ തൊണ്ട മുതല്‍ വയറു വരെയുള്ള സകലഗുലാബികളും കത്തിപ്പോയി .. !!!

ഇന്നാരെയാ പടച്ചോനെ ഞാന്‍ കണി കണ്ടത് ??
മേലാല്‍ ഇനി അവനെ കണി കാണിക്കല്ലേ, എന്ന് ഉള്ളുരുകി പ്രാര്‍ത്തിച്ചു പോയി........

അങ്ങനെ "ഓപറേഷന്‍ മത്തിക്കറി" വന്‍ ദുരന്തമായി.. ഹോട്ടല്‍ അടക്കുന്നതിനു മുന്നേ അവിടെ എത്തിപ്പറ്റാന്‍ വേണ്ടി ഞങ്ങള്‍ പെട്ടെന്ന് തന്നെ റെഡി ആയി..

പോകുന്നതിനു മുന്‍പ് ഈ മത്തിക്കറിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ വേണ്ടി കുറേ ആലോചിച്ചു. അവസാനം ഞങ്ങടെ വീടിനു പിറകില്‍ എച്ചില് പറക്കി കഴിക്കാന്‍ വരുന്ന കണ്ടന്‍ പൂച്ചക്ക് കൊടുക്കാമെന്നു വച്ചു.. അടുക്കള വാതില്‍ തുറന്നു പൂച്ചയെ മീന്‍കറി കാട്ടി മാടി വിളിച്ചു. അത് കാണേണ്ട താമസം ,,,കൊതിയന്‍ ഓടിയെത്തി. ഞങ്ങള്‍ സ്നേഹത്തോടെ ഞങ്ങള്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ മീന്‍കറി അവനു സമ്മാനിച്ചു. ആക്രാന്തം മൂത്ത അവന്‍ അതിലേക്കു തലയിട്ടു.. ഒന്ന് നക്കി.. എന്നിട്ട് ഞങ്ങളെ ചെറഞ്ഞു ഒരു നോട്ടം (" ഇതിനും മാത്രം ഞാന്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തെടാ ഡാഷ് മക്കളേ "എന്ന ഒരു ഭാവം )
എന്നിട്ട് ഒരു ഓട്ടം. പിന്നെ ആ സാധനത്തിനെ ഞങ്ങടെ വീടിന്‍റെ ഏരിയയില്‍ കണ്ടിട്ടില്ല !!

അന്നും പതിവ് പോലെ ഹോട്ടല്‍ ഭക്ഷണവും കഴിഞ്ഞു വീട്ടിലെത്തിയ ഞാന്‍ ഓര്‍ത്തു.
" മെസ്സ് തന്നെയായിരുന്നു മെച്ചം "!!!

****************************************************************************************************************

ജിമ്മും പട്ടിയും പിന്നെ ഞങ്ങളും

"ഡാ.... നമ്മക്ക് ജിമ്മീ പോയാലോ ???"

എന്‍റെ ക്ലാസ്‌മേറ്റും സഹമുറിയനും
അതിലുപരി ആത്മ മിത്രങ്ങളില്‍ ഒരാളുമായ ഷാഹിന്‍ ഒരു ദിവസം പാതിരാത്രിക്ക്‌ എന്നെ ഒറക്കത്തീന്നു വിളിച്ചെഴുന്നേല്‍പ്പിച്ചു ചോദിച്ചതാണ് പ്രസ്തുത ചോദ്യം.

"ആരെക്കാണാനാഡാ ഈ പാതി രാത്രീല് നിനക്ക് ജിമ്മി പോവെണ്ടേ....???"
കത്രീനാ കൈഫുമായി നടത്തിക്കൊണ്ടിരുന്ന duet song (സ്വപ്നം) പാതി വഴിക്ക് കട്ടാക്കിയതിന്‍റെ ദേഷ്യം പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.....

"ആരേം കാണാനല്ലടാ, ബോഡി ഉണ്ടാക്കാനാ....." ലവന്‍

"ഇവിടെ കിടന്നു ഒണ്ടാക്കിയാ പോരേ ? ജിമ്മീ പോയി തന്നെ നിനക്ക് ഒണ്ടാക്കണോ ?...
പാതി രാത്രിക്ക് അവന്‍ ഒണ്ടാക്കാന്‍ ഇറങ്ങിയേക്കുന്നു... ബ്ലടി പട്ടി" എനിക്ക് ദേഷ്യം വന്നു തുടങ്ങി.

"എടാ.... എന്‍റെ വയറൊന്നു സിക്സ് പായ്ക്ക്‌ ആക്കി എടുക്കണം എന്ന് ഭയങ്കര ആഗ്രഹം...." ലവന്‍ വിടാനുള്ള ഭാവമില്ല...!

ദൈവമേ....ഈ അരിച്ചാക്കു സിക്സ് പായ്ക്ക്‌ ആക്കിയെടുക്കാനോ.....നടന്ന പോലെ തന്നെ !! അവനു സ്വന്തം കാലു കാണണമെങ്കില്‍ കണ്ണാടി നോക്കേണ്ട അവസ്ഥയാണ്. ആ വയറിനെയാണ് ഇപ്പൊ സിക്സ് പായ്ക്ക്‌ ആക്കി എടുക്കാനുള്ള ദുരാഗ്രഹവുമായി ലവന്‍ ഇറങ്ങി തിരിച്ചേക്കുന്നെ.

"നീ ഒരു പേനയെടുത്ത് വയറിനു രണ്ടു സൈഡിലും മൂന്നു കളം വീതം വരച്ചിട്...
അപ്പൊ സിക്സ് പായ്ക്ക്‌ ആയിക്കോളും" എന്‍റെ വക ഗോള്‍ !!!


"ഞാന്‍ കാര്യമായി പറഞ്ഞതാടാ .... കഴിഞ്ഞ ആഴ്ച ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ ആ ചരക്കില്ലേ....സ്വപ്ന.
അവള് എന്‍റെ വയറിനെ കളിയാക്കിയപ്പഴേ ഞാന്‍ മനസ്സീ കുറിച്ചിട്ടതാ ഒരു സിക്സ് പായ്ക്കുമായി അവള്‍ടെ മുന്നില്‍ പോയി ഒന്ന് ഞെളിഞ്ഞു നിന്ന് തിരിച്ചു കളിയാക്കണമെന്ന്"

"എടാ,,,, അവള് കല്യാണം കഴിഞ്ഞു എന്നെങ്കിലും ഗര്‍ഭിണിയാകുമ്പോള്‍ നീ അവളെ തിരിച്ചു കളിയാക്കിക്കോ....... പ്രശ്നം കഴിഞ്ഞില്ലേ" ??

"അതിനൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ എടുക്കില്ലേ"....?? ലവന് സംശയം

"എന്തായാലും നിനക്ക് ഒരു രണ്ടു പായ്ക്ക് വരുന്നതിനു മുന്നേ എങ്കിലും ലത് നടക്കും, നീ ധൈര്യപ്പെടാതെ ഇരി "

"ടാ.... പ്ലീസ്‌... എനിക്ക് ജിമ്മീ പോണം" അവന്‍ കരയാറായി

"ങാ ശരി ശരി..... ജിമ്മിയോ ജോണിയോ ഏത്‌ പണ്ടാരത്തി വേണേലും പോവാം..നാളെയാവട്ട്", സുഹൃത്ത്സ്നേഹം കാരണം അവസാനം ഞാന്‍ സമ്മതിച്ചു :(

പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ കുറച്ചു അകലെയുള്ള ജിമ്മിലോട്ടു ചെന്നു...
നേരത്തെ തന്നെ ലവന്‍ കാര്യങ്ങളൊക്കെ അന്വേഷിച്ചു വച്ചിരുന്നതിനാല്‍, അന്ന് തന്നെ ചേര്‍ന്ന് 'അങ്കം' തുടങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് ഞങ്ങള്‍ രണ്ടും പോയത്‌.....
(ചേരാനുള്ള കാശ്‌,ഫോമില്‍ ഒട്ടിക്കാന്‍ ഒരു ഫോട്ടോ,ഓരോ തോര്‍ത്തുമുണ്ട്... ഇത്രേം സാധനങ്ങള്‍ കൈവശം ഉണ്ടായിരുന്നു)


അഡ്മിഷന്‍ എടുത്ത്‌ അപ്പോ തന്നെ ഞങ്ങള്‍ കസര്‍ത്ത് തുടങ്ങി.
അവിടുത്തെ ഇന്‍സ്ട്രക്ടര്‍ തന്ന ഉപദേശങ്ങള്‍ അനുസരിച്ച് കയ്യും തലയുമൊക്കെ ഇളക്കിയാട്ടി,.. കുനിഞ്ഞും നിവര്‍ന്നും ചരിഞ്ഞും മറിഞ്ഞും ഒക്കെ ഓരോ പരിപാടികളായി ഞങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു....

"സാറേ....പുള്ളപ്പെടുത്താല്‍ വിങ്ങ്സ് കൂടുമോ......??" ലവന് സംശയം
ഒന്നും അറിയാത്ത എന്‍റെ മുന്നില്‍ ആളാവാനുള്ള ശ്രമമാ....!@#$%^

'ഏത് പുള്ള പെടുക്കുന്ന കാര്യമാടാ ??
അല്ലെങ്കി തന്നെ ആരെങ്കിലും പെടുത്താല്‍ നിന്‍റെ വിങ്ങ്സ് എങ്ങനാ കൂടുക...??'
ഞാന്‍ പതിവ് പോലെ വളിപ്പടിച്ചു ലവനെ ചമ്മിക്കാന്‍ ശ്രമിച്ചെങ്കിലും ലത് ചീറ്റിപ്പോയി..... ലവന്‍ അത് മൈന്‍ഡ് ചെയ്തില്ലാ....

എനിക്ക് ആദ്യം തോന്നിയ ആവേശം പകുതി കസര്‍ത്ത് കഴിഞ്ഞപ്പോഴേ കെട്ടു.
ട്രെഡ് മില്ലില്‍ കേറിയുള്ള ഓട്ടം, സിറ്റപ്സ്, പുഷപ്സ്, തുടങ്ങിയ പരിപാടികള്‍ എന്നിലെ വീര്യം കെടുത്തിക്കളഞ്ഞു. ഇതിത്രേം തൊല്ല പിടിച്ച പണിയാണെന്ന് അറിഞ്ഞിരുന്നേല്‍ ഇവനെ ഒറ്റയ്ക്ക് വിട്ടാല്‍ മതിയാരുന്നു എന്ന് ഞാന്‍ ചിന്തിച്ചു പോയി.

ഒരു വിധത്തില്‍ അന്നത്തെ കസര്‍ത്തുകള്‍ ഒരു ഉടായിപ്പ് രീതിയില്‍ തീര്‍ത്തതിനു ശേഷം ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.... (എങ്ങനെ നടന്നു വീട് പിടിച്ചു എന്ന് ഇപ്പോഴും ഓര്‍ക്കാന്‍ വയ്യാ... കാലിനൊക്കെ ഒടുക്കത്തെ വേദനയായിരുന്നു...)

ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി ഞങ്ങള്‍ ചായ കുടിക്കാനായി കുറച്ചപ്പുറത്ത് ഉള്ള ദേവേട്ടന്‍റെ ചായക്കടയിലേക്ക് നടന്നു.

പോകുന്ന വഴിക്ക് അതാ വരുന്നു കുറേ പെണ്‍പിള്ളേര്‍സ്.... അമ്പലത്തിലേക്കുള്ള പോക്കാണ്.

പെണ്ണുങ്ങളെ കണ്ടതും ലവന്‍ അങ്ങ് ഹൃതിക്‌ റോഷന്‍ ആയി......
എയറും വലിച്ചു കെട്ടി മസിലും പിടിച്ചു ഉടുത്തിരുന്ന ലുങ്കീം മടക്കിക്കുത്തി അളിയന്‍ എനിക്ക് മുന്‍പേ നടന്നു...... ആറടി പൊക്കവും അതിനൊത്ത 'വണ്ണവും' ഉള്ള അവനു പിറകിലായി ഞാനും നടന്നു,എനിക്ക് ദൈവം ഇച്ചിരീം കൂടി വണ്ണം തന്നില്ലല്ലോ എന്ന നിരാശയോടെ...

ചരക്കുകള്‍ അടുത്തെത്തിയതും ലവന്‍ എന്തോ കമന്റ്‌ അടിക്കുകയും അവരെ നോക്കി സൃങ്കാര ഭാവത്തില്‍ ഒന്ന് ചിരിക്കേം ചെയ്തു.....ലവര്‍ അത് കണ്ടില്ലെന്നു നടിച്ചു അവരുടെ വഴിക്ക് പോയി.


അങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു.....

പെട്ടെന്ന്, കഥയില്‍ 'ട്വിസ്റ്റ്‌' ഒരു പട്ടിയുടെ രൂപത്തില്‍ വന്നു കേറി....
ഞങ്ങടെ മുന്നിലുള്ള ഇടവഴിയില്‍ കൂടി ഓടി വന്ന പട്ടിയെ കണ്ടപാടെ ലവന്‍ ഓടി........ അവന്‍ ഓടുന്നത് കണ്ടു അവന്‍റെ പിറകെ ഞാനും ഓടി.,ഒരു കമ്പനിക്ക്,. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.
ഇവര് എന്തിനാ ഓടുന്നതെന്നറിയാന്‍ പട്ടിയും ഞങടെ പിറകേ ഓടി :)
"എന്നെ ഓടിക്കരുത് പട്ടീ...... ജിമ്മില്‍ പോയിട്ട് നടക്കാന്‍ പോലും വയ്യാണ്ടിരിക്കുവാ" എന്നൊക്കെ പറഞ്ഞാല്‍ പട്ടിക്കു മനസ്സിലാകുമോ....പട്ടികള്‍ ജിമ്മില്‍ പോകാറില്ലല്ലോ !!!

ഞാന്‍ പെട്ടെന്ന് അടുത്ത്‌ കണ്ട ഒരു വലിയ മതില് എടുത്ത്‌ ചാടി ... തൊട്ടടുത്ത് കണ്ട മാവിന്‍റെ മേളിലോട്ട് വലിഞ്ഞു കേറി. ഓടി തളര്‍ന്നത് കൊണ്ട് ബാക്കി അവിടെയിരുന്ന് കാണാമെന്നു വച്ചിട്ടാ (അല്ലാതെ....നിങ്ങള് കരുതുന്ന പോലെയൊന്നും അല്ല )
എനിക്ക് വണ്ണം തരാത്തതില്‍ ദൈവത്തിനു ഒരു സ്തുതിയും പറഞ്ഞു


കുറേ നേരം കഴിഞ്ഞു, ആ പട്ടിയുടെയും പട്ടിക്കു മുന്നേ ഓടിയ 'പന്നിയുടെയും' ഒരു അനക്കവുമില്ല.

ഞാന്‍ പതുക്കെ ഇറങ്ങി അന്വേഷണം ആരംഭിച്ചു...
അവനെ കാണാഞ്ഞിട്ട് മൊബൈലില്‍ വിളിച്ചു നോക്കി, പരിധിക്ക് പുറത്താണ് എന്നുള്ള മറുപടി എന്‍റെ ചങ്കിടിപ്പ്‌ കൂട്ടി.
"പട്ടി ലവനേം കൊണ്ട് പരിധിക്ക് പുറത്തു പോയോ ദൈവമേ....?
പട്ടിക്കും ഫാമിലിക്കും ഒരു മാസത്തേക്കുള്ള ഡിന്നറിനു വേറെ എങ്ങും പോണ്ട... അതിനും വേണ്ടിയുള്ള മുതലുണ്ട്‌ ലവന്‍റെ ബോഡിയില്‍......."

"എന്നാലും എന്‍റെ അളിയാ..... ബോഡി വെക്കാന്‍ പോയ നീ 'ഡെഡ് ബോഡി' ആയല്ലോ , എന്നൊക്കെ ആലോചിച്ചു കരഞ്ഞു തുടങ്ങിയ ഞാന്‍ പാമ്പ് ചീറ്റുന്ന പോലെ ശ് ശ് ശ്സ്.... എന്നൊരു ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കി......

ഹെന്‍റെ പടച്ചോനെ... ലവനതാ നിക്കുന്നു 'V.I.P'യില്‍ , ശ്ശെ...നാണക്കേട്‌..

"നിന്‍റെ മുണ്ടെവിട്രാ.....??"
"അതാ പണ്ടാരപ്പട്ടി കടിച്ചോണ്ടു പോയളിയാ"

"ഹ ഹ....... ഭാഗ്യം, മുണ്ട് മാത്രോല്ലേ കടിച്ചോണ്ടു പോയുള്ളൂ"

നിന്‍റെ മൊബൈല്‍ എന്തിയേ ???"

"അത് ഞാന്‍ മുണ്ടില്‍ കിഴി കെട്ടി വച്ചിരുന്നതാ, അതും പോയി..."

"പഷ്ട്ട്..... ഇന്നീപ്പോ എന്ത് ചെയ്യും ??"

"അത് എന്തെങ്കിലും ചെയ്യാം , ഇപ്പൊ എവിടുന്നേലും ഒരു തുണി ഒപ്പിച്ചു താടാ "

"പിന്നേ, ഈ കാട്ടുമുക്കില് എവിടുന്നാ തുണി ?? ഒരു കാര്യം ചെയ്യ്‌, ഈ തോര്‍ത്ത്‌ ഉടുത്തോ.എന്നിട്ട് വീട്ടീ പോയി പാന്‍റ് ഇട്ടേച്ചും വാ..." ഞാന്‍ ജിമ്മില്‍ പോയി വന്നിട്ടും തോര്‍ത്ത്‌ വീട്ടില്‍ ഉപേക്ഷിക്കാന്‍ മറന്നത് അവനു രക്ഷയായി !!

അങ്ങനെ തോര്‍ത്തും ഉടുത്തു ലവന്‍ തിരികെ നടന്നു.]

പക്ഷേ..... പട്ടി കടിച്ചവന്‍റെ ആസനത്തില്‍ പാമ്പ് കൊത്തി, എന്ന് പറഞ്ഞ മാതിരി, നേരത്തെ അമ്പലത്തില്‍ പോയ പെണ്‍കൊടികള്‍ അതാ തിരിച്ചു വരുന്നു.

നേരത്തെ ഇവനാണ് അവരെ നോക്കി ചിരിച്ചതെങ്കില്‍... ഇപ്പൊ സംഗതി നേരെ തിരിച്ചായി.......(അവരുടെ ചിരി പരിഹാസം കലര്‍ന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉള്ളൂ)

അങ്ങനെ ഒരു വിധത്തില്‍ വീട്ടില്‍ എത്തി ഡ്രസ്സ്‌ ഒക്കെ മാറി തിരിച്ചു വന്ന ലവനെ കണ്ടു ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു ,

"ന്യൂട്ടന്‍റെ മൂന്നാം തിയറി (to every action there is an equal & opposit reaction) എത്ര സത്യം അല്ലേടാ ???"

"അതെന്താടാ......??...."

"അല്ലാ....നീ നോക്കി ചിരിച്ച പെണ്ണുങ്ങള്‍ നിന്നേം നോക്കി ചിരിച്ചല്ലോ....യേത്...!!!"



*******************************************************************************************************************

'കിന്നാരത്തുമ്പികള്‍': ഒരു ഓര്‍മ്മക്കുറിപ്പ്

സുമേഷ്‌ കൃഷ്ണന്‍ ... അതായിരുന്നു അവന്‍റെ നാമധേയം !!
ഉയരം വെക്കുന്നത് നിയമപരമായി കുറ്റകരമല്ല എന്ന ഒറ്റക്കാരണത്താല്‍ വളര്‍ന്നു വലുതായി അമിതാഭ് ബച്ചനെ വരെ വെല്ലു വിളിക്കാന്‍ തക്ക ഉയരവും 'എന്തിനാടാ മോനേ നിനക്കിനി എക്സ്-റേ' എന്ന് ഡോക്ടര്‍മാരെക്കൊണ്ട് ചോദിപ്പിക്കുന്ന വിധത്തിലുള്ള കിടിലന്‍ ബോഡിയും ആ ബോഡിക്കലങ്കാരമായി പട്ടിയുടെ തുടല് പോലെ ഓരോ ചങ്ങല കഴുത്തിലും കയ്യിലും വീതവും പിന്നെ മുകളിലത്തെ ബട്ടണ്‍ ഇടാതെ അലസമായിട്ടെക്കുന്ന ഷര്‍ട്ടും, നീട്ടിവളര്‍ത്തിയ മുടിയും അതില്‍ അവിടവിടെയായി ചെമ്പിപ്പിച്ച കുറെ മുടിയിഴകളും ... ഇത്രയും ആണ് അവന്‍റെ ഫിസിക്കല്‍ അപ്പിയറന്‍സ് !

ഇനി സ്വഭാവ ഗുണത്തിലേക്ക് കടക്കുകയാണെങ്കില്‍, ഇത്രയും തങ്കപ്പെട്ട ഒരു വിദ്യാര്‍ഥിയെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല, നല്ല അനുസരണാ ശീലം കൊണ്ട് അധ്യാപകരുടെ കണ്ണിലെ 'ദിവ്യാ ഉണ്ണി' ആയി മാറിയ മാതൃകാ വിദ്യാര്‍ഥി, ,ദിവസവും 'പാന്‍ പരാഗ്' ചവച്ചു കൊണ്ട് മാത്രം ക്ലാസില്‍ ഇരിക്കാറുണ്ടായിരുന്ന അവന്‍ ഒരിക്കല്‍ ക്ലാസ്‌ ടീച്ചര്‍ പിടിച്ചു ഉപദേശിച്ചതിന്‍റെ ഫലമായി ആ ശീലം തന്നെ ഉപേക്ഷിച്ചു,പിറ്റേന്ന് മുതല്‍ 'ഹാന്‍സ്‌' ആക്കി....

ഈ മൊതലിനെ ഞാന്‍ പരിചയപ്പെടുന്നത്‌ പ്ലസ്‌ വണ്ണില്‍ എന്‍റെ ക്ലാസ്‌മേറ്റ്‌ ആയി എത്തിയപ്പോള്‍ ആണ്; ലേറ്റ് അഡ്മിഷന്‍ ആയിരുന്നെങ്കിലും ചേര്‍ന്ന അന്ന് തന്നെ സുന്ദരിയായ കണക്കു ടീച്ചറെ സൈറ്റ്‌ അടിച്ചു കാണിച്ച്‌ 'ഗെറ്റ്-ഔട്ട്‌' മേടിച്ചു, കുരുത്തക്കേടില്‍ Phd എടുത്തവനാണെന്ന് വന്ന അന്ന് തന്നെ ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്ന കാരണം വളരെ പെട്ടെന്ന് തന്നെ അവനെ ഞങ്ങളുടെ ടീമില്‍ ഏടുത്തു !! ഭയം എന്ന വികാരം അവന്‍റെ മുഖത്ത്‌ കുറച്ചെങ്കിലും പ്രകടമാകുന്നത് sub-inspector ആയ അവന്‍റെ തന്തപ്പടി കൃഷ്ണന്‍ നായരുടെ മുന്നില്‍ മാത്രം, ബാക്കിയെല്ലാം പുള്ളിക്ക് 'നെവര്‍ മൈന്‍ഡ്' ആയിരുന്നു. ഞങ്ങള്‍ ചെയ്യുന്ന എല്ലാ ഹറാംപിറപ്പ്‌ പരിപാടികള്‍ക്കും അവന്‍റെ വ്യക്തവും ശക്തവുമായ പിന്‍ബലം ഉണ്ടായിരുന്നു.

അങ്ങനെ പ്ലസ്‌-ഒന്ന് കഴിഞ്ഞു പ്ലസ്‌-രണ്ടിലെത്തിയ സമയം,..
പുതുതായി വന്ന പ്രിന്‍സി വല്യ സ്ട്രിക്റ്റ് ആയതു കാരണം കാര്യമായ അലമ്പുകള്‍ ഒന്നും നടക്കാത്തതിന്‍റെ വിഷമത്തില്‍ ഞങ്ങള്‍ നാളുകള്‍ പുഷ് ചെയ്തു നീക്കുന്നതിനിടയിലാണ് സുമേഷില്‍ മാറ്റത്തിന്‍റെ ലാഞ്ചന കണ്ടു തുടങ്ങിയത്, അവന്‍ വല്യ പഠിപ്പിസ്റ്റായിപോയി,.. ഞങളെയൊക്കെ വല്യ പുച്ഛം. അതൊക്കെ പോട്ടേന്ന് വക്കാം, സ്കൂളില്‍ പോലും മര്യാദക്ക് വരാതിരുന്ന ചെറുക്കന്‍ ഇപ്പൊ സ്പെഷ്യല്‍ ട്യൂഷന് വരെ പോകാന്‍ തുടങ്ങി, എന്തിനും ഏതിനും നമ്മുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍ വഴിതെറ്റിപ്പോയത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുളളൂ :(

ട്യൂഷന്‍റെ പേരും പറഞ്ഞു വൈകീട്ടുണ്ടായിരുന്ന ക്രിക്കറ്റ്‌ കളി പോലും അവന്‍ ഉപേക്ഷിച്ചു,പിന്നെ ശനിയും ഞായറും ദിവസങ്ങളില്‍ അവന്‍റെ വീട്ടില്‍ ചെന്ന് ഒരു അഞ്ച് മിനിറ്റ് സംസാരിക്കുമ്പോഴേക്കും അവന്‍റെ അമ്മ സുജാന്റി "ഏറങ്ങിപ്പോടാ ” എന്ന് പറയാന്‍ പറ്റാത്തതു കോണ്ട് ഏകദേശം അതേ ടോണില്‍ "പ്ലസ്‌ ടൂവാണ് നന്നായി പഠിക്കണം , സുമി മോന് ട്യൂഷനു പോവാന്‍ നേരായി , അതു കഴിഞ്ഞാല്‍ ഗ്രൂപ് സ്റ്റ്ഡീക്ക് അവന്‍റെ കൂട്ടുകാരന്‍ വരും ,മോന്‍ ട്യൂഷനൊന്നും പോണില്ലേ ?” എന്നിങ്ങനെ ചില സിനിമയില്‍ ബിന്ദു പണിക്കര്‍ പറയും പോലെ ഉപദേശിച്ച് കളയും ,എന്‍റെ വീട്ടില്‍ എന്നെ ഉപദേശിക്കുന്നതു കേട്ട് കേട്ട് “ വീട്ടിലെ പട്ടി നന്നായി എന്നിട്ടും നീ നന്നായില്ല" എന്നത് എന്‍റെ മാതാശ്രീയുടെ സ്ഥിരം പല്ലവിയാണ് , ആ എന്നെ ഉപദേശിക്കുന്നോ ? സില്ലി സുജാന്റി !!

അവന്‌ ശനിയാഴ്ചയും ഞായറാഴ്ചയും പോലും സ്പെഷല്‍ ക്ലാസ്സുണ്ട് .അതു കഴിഞ്ഞാല്‍ ഗ്രൂപ് സ്റ്റഡിയും. ചെലപ്പോ അവന്‍റെ വീട്ടിലും ചെലപ്പോ കൂട്ടുകാരന്‍റെ വീട്ടിലും . എപ്പോള്‍ ചെന്നാലും റൂം അടച്ചിരുന്ന് പഠിക്കുന്നു അവനിങ്ങനെ നശിച്ച് പോയതില്‍ വല്ലാതെ വിഷമം തോന്നി.
അവന്‍ എപ്പോഴും റൂം അടച്ച് പഠിക്കാന്‍ മാത്രം വല്ല മഹത്വവും ഈ പ്ലസ്‌-ടൂവിനുണ്ടോ ?? ആ....... എനിക്കൊരു വ്യത്യാസോം തോന്നിയില്ല !!

അങ്ങനെയിരിക്കേ ഒരു വെള്ളിയാഴ്ച്ച സ്കൂള്‍ വിട്ടു ക്രിക്കറ്റും കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു പോകാന്‍ നിന്ന സമയത്ത് അതാ വരുന്നു പട്ടിയോടിച്ച പോലെ കിതച്ച് കൊണ്ട് സുമേഷ്‌..
"അളിയാ നാളെ എന്‍റെ വീട്ടിലേക്കു വരണേ,..ഒരു പരിപാടീണ്ട്" അവന്‍റെ ആ വിളി കേട്ടപ്പോഴേ എന്തോ ഉടായിപ്പിനാണെന്ന് എനിക്ക് മനസ്സിലായി

"പോടാര്‍ക്കാ..... നിന്‍റെ അമ്മേടെ വായീന്ന് ഉപദേശം കേട്ട് ഞാന്‍ മടുത്തു,.. ഇനി ആ വീട്ടിലേക്കു ഞാനില്ല"

"നാളെ വീട്ടീന്നെല്ലാവരും കൂടി കുഞ്ഞമ്മേടെ മോള്‍ടെ വീടുകാണല്‍ ചടങ്ങിനു പോകുവാ... എനിക്ക് വൈകീട്ട് ട്യൂഷന്‍ ഉള്ളത് കാരണം ഞാന്‍ വരുന്നില്ലാന്നു പറഞ്ഞു" അവന്‍റെ മുഖത്ത്‌ ഒരു കള്ള ലക്ഷണം

"ഡേയ് സത്യം പറ .. എന്താ നിന്‍റെ ഉദ്ദേശം ??" അവന്‍റെ മറ്റും ഭാവവും ഇച്ചിരി വശപ്പിശകാണെന്ന് മനസ്സിലാക്കി ഞാന്‍ ചോദിച്ചു

ഒരു കള്ളച്ചിരിയോടെ അവന്‍ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പുസ്തകമെടുത്തു അഭിമാനത്തോടെ "നോക്കെടാ കുഞ്ഞിചെക്കാ" എന്ന ഭാവത്തില്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി, ആകാംക്ഷ മൂത്തത് കാരണം അത് വാങ്ങി, ആദ്യത്തെ പേജ് നോക്കിയപ്പോള്‍ തന്നെ കണ്ണിന്‍റെ ക്ലച്ച് പോയി

"മുട്ടന്‍ പീസ്‌"

അതെ... മറ്റേ മഞ്ഞ/നീല പുസ്തകം... ആ പ്രായത്തിലെ പയ്യന്‍സുകളില്‍ കാണപ്പെട്ടിരുന്ന വിറ്റാമിന്‍ (A) വിറ്റാമിന്‍ B.F എന്നീ പോഷകാഹാരദൗര്‍ലഭ്യങ്ങള്‍ക്കുള്ള ഒരു തല്‍കാലശാന്തി കാപ്സൂളായിരുന്നു അത്. ഈ മരുന്നായിരുന്നു സുജാന്റിയുടെ പുന്നാര സുമി മോന്‍റെ വാതിലടച്ചിട്ടുള്ള കഠിനമായ പഠിപ്പ് , ഗ്രൂപ് സ്റ്റഡി !!!!

ഞങ്ങള്‍ നിന്നിരുന്നത് റോഡ്‌ സൈഡില്‍ ആയതിനാലും അവന്‍റെ വീട് അവിടെ അടുത്ത്‌ തന്നെ ആയത് കൊണ്ടും അവന്‍ പെട്ടെന്ന് തന്നെ ആ പുസ്തകം എന്‍റെ കയ്യില്‍ നിന്നും തിരിച്ചു വാങ്ങി പഴയത് പോലെ നാലായി മടക്കി പോക്കറ്റില്‍ തിരുകി
“ഇതെല്ലാം ഒരു ചെറിയ ഡോസ് ഇനിയെത്ര കാണാണ്‍ കിടക്കുന്നെടാ നീയൊക്കെ ” എന്ന പുച്ഛ്ഭാവത്തില്‍ നിന്ന അവനോട് അസൂയ കലര്‍ന്ന ആദരവ് തോന്നി . അങ്ങനെ ബ്ലിങ്കസ്യാ നില്‍ക്കുമ്പോഴാണ് അവന്‍റെ വക അടുത്ത ഡയലോഗ്..

"എടാ എന്‍റെ കയ്യില്‍ 'കിന്നാരത്തുമ്പികള്‍' സിനിമയുടെ സി.ഡി ഉണ്ട് ... ഒരുപാട് കഷ്ടപ്പെട്ട് ഒപ്പിച്ചതാ. നീ നാളെ രാവിലെ ഒന്‍പതര കഴിഞ്ഞു വീട്ടില്‍ വാ.. നമുക്ക് കാണാം"

"ശോ....ഈ തങ്കക്കുടത്തിനെയാണല്ലോ ഈശ്വരാ ഞാന്‍ തെറ്റിദ്ധരിച്ചത്"
ഞാന്‍ പശ്ചാത്താപവിവശനായി !!

അങ്ങനെ പിറ്റേന്ന് അതിരാവിലെ തന്നെ റെഡി ആയി “എവട തെണ്ടാനാണ് നേരം വെളുക്കുമ്പോ തന്നെ കുളിച്ച് കുട്ടപ്പനായിട്ട് ”എന്ന അമ്മയുടെ പ്രകോപനപരമായ പ്രസ്താവനയെ "ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ പുറകീന്ന് വിളിക്കല്ലേ" എന്ന മറുപടിയില്‍ ഒതുക്കി അവന്‍റെ വീട്ടിലേക്കു വച്ച് പിടിച്ചു,. ഞാന്‍ ചെല്ലുമ്പോള്‍ സുമേഷ്‌ അവന്‍റെ വീട്ടുകാരെയെല്ലാം കുഞ്ഞമ്മേടെ മോള്‍ടെ വീടുകാണല്‍ ചടങ്ങിനു പറഞ്ഞയച്ച് അമേരിക്കന്‍ പ്രെസിഡണ്ട് ബുഷിന് ബിന്‍ലാദന്‍റെ വീട്ടഡ്രസ്സ് കിട്ടിയ ഭാവത്തില്‍ സി ഡിയും പിടിച്ചു വീടിന്‍റെ വാതില്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സജ്ജമാക്കലും മറ്റും അവന്‍റെ വക , ജനലിന്‍റെ കര്‍ട്ടന്‍ എല്ലാം മൂടിയിട്ടു, ഗേറ്റടച്ച് കുറ്റിയിട്ടു , വാതില്‍ ഡബിള്‍ ലോക് ചെയ്തു. എല്ലാ പ്രതീക്ഷകളോടെയും ഷക്കീലയെ മനസ്സില്‍ ധ്യാനിച്ച് ടി.വി യുടെ മേലെ വെച്ചിരുന്ന സി ഡി എടുത്തിട്ടു പ്ലെയര്‍ ഓണാക്കി !

"ഠിം" - കറണ്ട് പോയതാണ് :(
ഇതെന്താ കഥ.... മുയലിറങ്ങിയപ്പോ പുലി അപ്പിയിടാന്‍ പോയി എന്നു പറഞ്ഞ പോലെയായല്ലോ

കറണ്ട് വരാതെ ഇനി സി ഡി പുറത്തെടുക്കാന്‍ പറ്റില്ല , ആകെ വെപ്രാ‍ളം
ദൈവമേ അതിനിടക്കാരെങ്കിലും വന്നാല്‍ , തീര്‍ന്നു അതോടെ എല്ലാം. ആ നഗ്നസത്യത്തിന്‍റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം..

ദൈവമേ ആരായിരിക്കും ??
വീടു കാണാന്‍ പോയവര്‍ ഇത്ര വേഗം വന്നോ ?
ഇത്ര ചെറിയ വീടാണോ ?

അവന്‍റെ പോലീസുകാരന്‍ തന്തയെങ്ങാനും കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല !! വേഗം തന്നെ പ്ലെയറിന്‍റെ കേസ്‌ മാറ്റി സി ഡി പുറത്തെടുക്കണം.. അതേയുള്ളൂ പോംവഴി, സി ഡി പ്ലെയറിനെ വെട്ട് കത്തി കൊണ്ടും തുറക്കാമെന്ന് അന്നാണ് മനസ്സിലായത്. പെട്ടെന്ന് സി ഡി വലിച്ചെടുത്തപ്പോള്‍ അത് പൊട്ടിപ്പോയി..വന്നയാള്‍ ഗേറ്റ് തുറന്ന് വാതില്‍കല്‍ എത്തി കോളിങ്ങ് ബെല്‍ അടിക്കുമ്പോഴേക്കും പപ്പടം പൊടിക്കുന്ന പോലെ സി ഡി പൊടിച്ചു
അടുക്കള വാതില്‍ തുറന്ന് അപ്പുറത്തെ തോട്ടിലേക്കെറിഞ്ഞ് കഴിഞ്ഞിരുന്നു.

വാതില്‍ തുറന്നു നോക്കുമ്പോള്‍ വെള്ള ഷര്‍ട്ടും മുണ്ടുമായി ഒരു മാന്യന്‍
"ഇത് അബ്ദുല്‍ റഹീമിന്‍റെ വീടല്ലേ?"എന്ന ചോദ്യവുമായി ഇളിച്ചോണ്ട് നില്‍ക്കുന്നു “ഈ പഞ്ചായത്തില്‍ തന്നെ അങ്ങനെ ഒരാളില്ലെടാ തെണ്ടീ”
എന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ “അല്ല” എന്നു മാത്രം പറയാനുള്ള വെള്ളമേ വായിലുണ്ടായിരുന്നുള്ളൂ.

വെള്ളഷര്‍ടുകാരന്‍ മാന്യന്‍ തിരികെ നടക്കുമ്പോഴേക്കും അവന്‍ കഷ്ടപ്പെട്ട് ഒപ്പിച്ച "കിന്നാരത്തുമ്പികള്‍" തോട്ടിലൂടെ ഒഴുകിയൊഴുകി അങ്ങകലെയുള്ള കനാലിലേക്ക് എത്തി ചേര്‍ന്നിരുന്നു.

"നിനക്ക് ആരാണ് വന്നതെന്ന് ഒന്ന് നോക്കാന്‍ പാടില്ലായിരുന്നോടാ കുരുത്തം കെട്ടവനേ??" നിരാശയും ദേഷ്യവും എല്ലാം നുരഞ്ഞു പൊന്തുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

"എടാ പെട്ടെന്നുള്ള വെപ്രാളത്തിനിടയില്‍ ഞാന്‍ അത് ഓര്‍ത്തില്ല, ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ... ഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും"

"അതേടാ... അതിന്‍റെ ഉത്തമ ഉദാഹരണമാണല്ലോ നീ....
നിന്‍റെ പോലീസുകാരന്‍ തന്തക്ക് ഇതിലും വലിയ അബദ്ധം പറ്റാനില്ല, കോപ്പന്‍"

അങ്ങനെയാണ് ആദ്യമായി കാണാന്‍ തുടങ്ങിയ “കിന്നാരത്തുമ്പികള്‍”ടെ അന്ത്യം. അന്ന് വെട്ടിപ്പൊളിച്ച് തകര്‍പ്പനാക്കിയ ആ സി.ഡി പ്ലെയര്‍ നന്നാക്കാനായി റംസാന് പുതിയ ഡ്രസ്സ്‌ വാങ്ങാന്‍ കരുതി വച്ചിരുന്ന കാശെടുത്ത് കൊടുക്കേണ്ടി വന്നപ്പോളാണ് ഇത്തരം ശീലങ്ങള്‍ ആരോഗ്യകരമല്ല എന്ന് മനസ്സിലായത്‌ !!!!!!!!!!!

******************************************************************************************************************

ലക്ഷ്മി ... എന്‍റെ കൂട്ടുകാരി

ഇന്നലെ എന്‍റെ റൂം വൃത്തിയാക്കുന്നതിനിടയിലാണ് നീല പുറം ചട്ടയോട് കൂടിയ ആ പുസ്തകം എന്‍റെ കണ്ണില്‍ പെട്ടത് . അതിന്‍റെ പുറത്തൊട്ടിച്ചിരുന്ന നെയിംസ്ലിപ്പില്‍ " ലക്ഷ്മി എസ്‌ നായര്‍" എന്ന പേര് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ഞാന്‍ കരുതിയിരുന്നത് ഈ പുസ്തകം ഞാന്‍ മടക്കി കൊടുത്തിരുന്നു എന്നാണ്. ഞാന്‍ പതുക്കെ ആ ബുക്ക് വെറുതെ മറിച്ച് നോക്കി. ഒരു പേജില്‍ മഞ്ഞ നിറത്തിലുള്ള ഒരു നൂലും . ഞാന്‍ അത് പതുക്കെ കയ്യിലെടുത്തു. ആ നൂല്‍ എന്നെ പെട്ടെന്ന് സന്തോഷിപ്പിച്ചു. പക്ഷെ ലക്ഷ്മിയെക്കുറിച്ചോര്‍ത്തപ്പോള്‍ ...

ലക്ഷ്മി,.. അവള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു,അഞ്ചാം ക്ലാസ്‌ മുതല്‍ക്കുള്ള സൗഹൃദം, ഒരിക്കല്‍ ക്ലാസ്‌ ടെസ്റ്റിനു ടീച്ചര്‍ സ്ഥലം മാറ്റി ഇരുത്തിയത് കാരണം അവളുടെ അടുത്ത്‌ ഇരിക്കേണ്ടി വന്നു, അന്ന് ഒരു ചോദ്യത്തിന്‍റെ ഉത്തരമറിയാതെ ഞാന്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ലക്ഷ്മി എന്നെ തോണ്ടി വിളിച്ചു സ്വന്തം ഉത്തര കടലാസ് കാണിച്ചു തന്നു, എന്‍റെ ജീവിതത്തിലെ ആദ്യത്തെ കോപ്പിയടി !! അതിന്‍റെ നന്ദിയായി പിറ്റേന്ന് ക്ലാസില്‍ ചെന്നപ്പോള്‍ ഞാന്‍ അവള്‍ക്കു ഒരു മിട്ടായി സമ്മാനമായി നല്‍കി, അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്‍റെ തുടക്കം !!!!

ഞങ്ങള്‍ പഠിച്ചിരുന്നത് ഒരേ ക്ലാസ്സില്‍ ആയിരുന്നെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്, അത് കൊണ്ട് തന്നെ എന്നെ ഒരു അനിയനെ പോലെ ആയിരുന്നു അവള്‍ കണ്ടിരുന്നത്‌, രണ്ടു ചേച്ചിമാര്‍ മാത്രം ഉണ്ടായിരുന്നതുകൊണ്ട് ഒരാങ്ങള ഇല്ലാത്തതിന്‍റെ വിഷമം അവള്‍ മറന്നിരുന്നത് എന്നിലൂടെ ആണെന്ന് എന്നോടെപ്പോഴും പറയാറുണ്ടായിരുന്നു.
പെങ്ങന്മാരില്ലാത്ത എനിക്കും അവളോട്‌ ഒരു ചേച്ചിയോടെന്ന പോലെ സ്നേഹവും ബഹുമാനവുമായിരുന്നു, അതുകൊണ്ട് തന്നെ അവളുടെ "മോനൂ" എന്നുള്ള വിളി ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു.

എന്നും മുഖത്ത്‌ നിറഞ്ഞ ഒരു പുഞ്ചിരിയോടെ മാത്രമേ ഞാന്‍ അവളെ കണ്ടിട്ടുള്ളു, അക്കാലത്ത് ഞാന്‍ ഏറ്റവും അധികം ഭയപ്പെട്ടിരുന്ന പരീക്ഷാ സമയങ്ങളില്‍ പോലും അവളുടെ മുഖത്ത്‌ ഒരു വിധത്തിലുള്ള വിഷമമോ പരിഭ്രമമോ കണ്ടിട്ടില്ല... ആ ഒരു കാര്യത്തില്‍ മാത്രമായിരുന്നു ലക്ഷ്മിയോട് എനിക്ക് അസൂയ തോന്നിയിരുന്നത്. 'ഇവള്‍ക്കെങ്ങനെ ഇതെല്ലാം ഇത്ര സിമ്പിള്‍ ആയി എടുക്കാന്‍ കഴിയുന്നു ?' എന്നത് എന്നെ ഇടക്കൊക്കെ അലട്ടിയിരുന്ന ഒരു സംശയമായിരുന്നു. എന്നും ക്ലാസ്സില്‍ വരുമ്പോള്‍ എനിക്കായി ഒന്നുകില്‍ മിട്ടായിയോ അല്ലെങ്കില്‍ ഏതെങ്കിലും പൂവോ അവള്‍ കൊണ്ട് വരുമായിരുന്നു.
എല്ലാവരോടും ചിരിച്ചു കൊണ്ട് നല്ല സന്തോഷത്തോടെ മാത്രം ഇടപഴകിയിരുന്ന അവളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു

ഒരു ദിവസം ഞാന്‍ അവളോട് ഹായ് പറഞ്ഞില്ലെങ്കില്‍ ആ മുഖം വാടുമായിരുന്നു. അവള്‍ക്കെവിടുന്നെങ്കിലും മുട്ടായി കിട്ടിയാല്‍ അതെനിക്ക് തരും . എന്നിട്ട് 'മോനൂ..നന്നായി പഠിക്കണം ...നിനക്ക് പറ്റാഞ്ഞിട്ടാണോ ...' എന്ന് പറയും . പുതിയ ചുരിദാര്‍ ഇട്ടുകൊണ്ടു വരുന്ന ദിവസങ്ങളിലെല്ലാം അതിന്‍റെ ഷോളില്‍ നിന്നും ഒരു ചെറിയ നൂല്‍ പൊട്ടിച്ച് എനിക്ക് തരുമായിരുന്നു. മനസ്സിലാകാതെ ആ കണ്ണുകളില്‍ നോക്കിയിരുന്ന എന്നോട് അവള്‍ പറയും 'ഈ ചേച്ചിയെ മറക്കാതിരിക്കാന്‍ ' .ഒരു ചേച്ചി എനിക്കുണ്ടായിരുന്നെങ്കില്‍ , അല്ലെങ്കില്‍ വേണ്ട എനിക്ക് ഇവള്‍ മതി ചേച്ചിയായിട്ട് എന്നുപോലും ഞാന്‍ ചിന്തിച്ചുപോയിരുന്നു.

അന്നൊരു ബുധനാഴ്ച ആയിരുന്നു. ക്ലാസില്‍ എത്തി ബാഗ് എന്‍റെ ബെഞ്ചില്‍ വച്ച ശേഷം പതിവ് പോലെ മിട്ടായി വാങ്ങാനായി ഞാന്‍ ലക്ഷ്മിയുടെ അടുത്തേക്ക്‌ ചെന്നു. പക്ഷേ എന്നും ഒരു നിറഞ്ഞ പുഞ്ചിരിയോടെ മാത്രം എന്നെ എതിരേറ്റിരുന്ന ലക്ഷ്മിയുടെ മുഖത്ത്‌ അന്നാദ്യമായി വിഷാദഭാവം തളംകെട്ടി നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
"എന്താടീ നിന്നെ കടന്നല് കുത്തിയോ ??" ഞാന്‍ ചോദിച്ചു. പക്ഷേ എന്നെ ഒന്ന് നോക്കിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല, അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കും വിഷമമായി,
"എന്താ ലക്ഷ്മീ... നീ കരയുകയാണോ ??" ഞാന്‍ ചോദിച്ചു .
"ഒന്നൂല്ല മോനൂ .. ചെറിയൊരു തലവേദന" എന്ന് മാത്രം പറഞ്ഞു കൊണ്ട് അവള്‍ ടെസക്കിലേക്ക് തല വച്ച് കിടന്നു. എന്നെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായതു കൊണ്ട് ഞാന്‍ പതുക്കെ എന്‍റെ ബെഞ്ചിലേക്ക് പോയി ഇരുന്നു..

സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ എന്നും ഞങ്ങള്‍ ഒന്നിച്ചിരുന്നായിരുന്നു ചോറ് കഴിച്ചിരുന്നത്, പക്ഷേ അന്നവള്‍ എന്നെ വിളിക്കാതെ തനിയേ ഒരു മൂലയില്‍ പോയിരുന്നു ചോറ് കഴിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നി.
അവള്‍ക്കിത്രക്ക് പോസാണെങ്കില്‍ ഞാനും മിണ്ടുന്നില്ല എന്ന് തീരുമാനിച്ചു, മറ്റുള്ള കൂട്ടുകാരുടെ കൂടെയിരുന്ന് ചോറ് കഴിച്ച ശേഷം പാത്രം കഴുകാന്‍ പോയി. തിരിച്ചു വന്നു ചോറ്റു പാത്രം ബാഗില്‍ വയ്ക്കുന്ന സമയത്ത് 'മോനൂ' എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ലക്ഷ്മിയെ ആയിരുന്നു..

"എന്താ.... നീയെന്തിനാ കരയണേ ??" ഞാന്‍ ചോദിച്ചു
"പറയാം... നീ വാ" എന്നെയും വിളിച്ചു കൊണ്ട് അവള്‍ സ്കൂളിലെ പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്കിലെ ചാരുബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി
"ഇന്നലെ അച്ഛനെന്നെ ഒരുപാട് തല്ലി... ഇനി മേലാല്‍ പഠിക്കാന്‍ പോകണ്ടാന്നു പറഞ്ഞു... ഇന്ന് രാവിലെ അച്ഛന്‍ ഓഫീസില്‍ പോയപ്പോള്‍ അമ്മയോട് കരഞ്ഞു പറഞ്ഞിട്ടാ എന്നെ സ്കൂളിലേക്ക് വിട്ടത്" അവളിതു പറയുന്നതിനിടക്ക് സങ്കടം കാരണം വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.

"അതിനും മാത്രം എന്തുണ്ടായി ??" ആകാംക്ഷ കാരണം ഞാന്‍ ചോദിച്ചു.

"ഇന്നലെ കോളേജില്‍ പോയ എന്‍റെ വല്യേച്ചി തിരിച്ചു വന്നില്ല, അമ്മയോട് ചോദിച്ചപ്പോള്‍ ഒന്നും പറയാത്തത് കൊണ്ട് അച്ഛനോട് ചെന്ന് ചേച്ചിയെവിടെ എന്ന് ചോദിച്ചതിനാ എന്നെ.... " അവള്‍ പറഞ്ഞു നിര്‍ത്തി !!

ചേച്ചിയെ കാണാത്തതിനു ഇവളെ എന്തിനാ തല്ലിയതെന്ന് എനിക്ക് മനസ്സിലായില്ല.എന്തായാലും അവളെ വിഷമിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ല. അവളെ സന്തോഷത്തോടെ കാണാന്‍ തന്നെയായിരുന്നു ഞാനെന്നും ആഗ്രഹിച്ചിരുന്നത്.

"നീയിതു കണ്ടോ മോനൂ..... അച്ഛന്‍ ബെല്‍റ്റ്‌ ഊരി അടിച്ചതിന്‍റെ പാടാ" അവള്‍ വലതു കൈ കാണിച്ചു കൊണ്ട് പറഞ്ഞു. അവളുടെ മൃദുലമായ കൈത്തണ്ടിനെ വരഞ്ഞുകീറി ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തില്‍ നീളത്തില്‍ ഒരു മുറിപ്പാട്, അത് കണ്ടു എനിക്കും വിഷമമായെങ്കിലും ഈ അവസ്ഥയില്‍ അവളെ കൂടുതല്‍ കരയിപ്പിക്കണ്ട എന്ന് കരുതി തമാശയെന്നോണം ഞാന്‍ പറഞ്ഞു

"ഇടക്കൊക്കെ ഇച്ചിരി അടി കിട്ടുന്നത് നല്ലതാ.. എന്നാലേ നീ നന്നാവൂ"

"പോ അവിടുന്ന്.... ഞാന്‍ ഇനി നിന്നോട് മിണ്ടൂല്ല".. പരിഭവത്തോടെ അവള്‍ പറഞ്ഞു...

പെട്ടെന്ന് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതിന്‍റെ ബെല്‍ മുഴങ്ങി. അവള്‍ എഴുന്നേറ്റു ക്ലാസിലേക്ക് പോയി, കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം ഞാനും ക്ലാസിലേക്ക് പോയി എന്‍റെ സീറ്റില്‍ ഇരുന്നു. അന്ന് പിന്നെ അവള്‍ എന്നോട് മിണ്ടിയില്ല, ഞാനും മിണ്ടാന്‍ പോയില്ല. പിറ്റേന്ന് വരുമ്പോള്‍ പിണക്കം മാറും എന്ന് കരുതി.

പക്ഷേ പിറ്റേന്ന് സ്കൂളില്‍ വന്നപ്പോള്‍ ലക്ഷ്മിയെ കണ്ടില്ല,.. എനിക്ക് വല്ലാത്ത വിഷമം തോന്നി. അവള്‍ പറഞ്ഞത് പോലെ അച്ഛന്‍ എങ്ങാനും ഇനി അവളെ സ്കൂളില്‍ വിടാതിരിക്കുമോ ? . അവളുടെ അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ആരോടും മിണ്ടാതെ ഞാന്‍ ക്ലാസില്‍ ഇരുന്നു. ക്ലാസ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ ഞങ്ങളുടെ ക്ലാസിലേക്ക് വന്നു .
ക്ലാസ്‌ ടീച്ചറുമായി കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞു കൊണ്ട് പറഞ്ഞു " ഒരു ദുഃഖ വാര്‍ത്തയുണ്ട് മക്കളേ... നമ്മുടെ ലക്ഷ്മി... അവള്‍ നമ്മളെയെല്ലാം വിട്ടു പോയി, ദൈവത്തിന്‍റെ അടുത്തേക്ക്‌"

'എന്താ..എന്താടാ സാര്‍ പറഞ്ഞെ?' കേട്ടത് വിശ്വാസം വരാതെ ഞാന്‍ അടുത്തിരുന്ന എന്‍റെ കൂട്ടുകാരനോട് ചോദിച്ചു. സാര്‍ പറഞ്ഞത് വേറൊരു രീതിയില്‍ എന്നോടവന്‍ പറഞ്ഞതും ഞാന്‍ കേട്ടില്ല.എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി.മുഖത്ത് ഭാവഭേദമൊന്നുമില്ലെങ്കിലും എന്‍റെ കണ്ണീര്‍ ആരെയും കാണിക്കാതിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. ഇന്നവള്‍ വന്നിരുന്നെങ്കില്‍ കൊടുക്കാന്‍ വച്ചിരുന്ന എക്ലയര്‍ മുട്ടായി ഞാന്‍ പോക്കറ്റില്‍ നിന്നെടുത്തു. ആ കയ്യില്‍ ഇതൊന്ന് കൊടുക്കാന്‍ ഇനി പറ്റില്ലല്ലോ എന്ന ചിന്തയില്‍ ആ മുട്ടായി എന്‍റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നു.

കുറച്ചു കഴിഞ്ഞു ഞങ്ങളെയെല്ലാം ലക്ഷ്മിയുടെ വീട്ടിലേക്കു കൊണ്ട് പോയി. ചുറ്റിനും ആള്‍ക്കാര്‍ കൂടി നിന്ന് എന്തൊക്കെയോ അടക്കം പറയുന്നു. പക്ഷേ എന്താണു പറയുന്നതെന്ന് ശ്രദ്ധിക്കാനുള്ള സാവകാശം ​എന്‍റെ ഹൃദയത്തിനും കാലുകള്‍ക്കുമുണ്ടായിരുന്നില്ല. അതെന്നെ വേഗത്തില്‍ വീടിനുള്ളിലേയ്ക്ക് നയിച്ചു. അവിടെ ചെന്ന ഞാന്‍ കണ്ടത് വെള്ളത്തുണിയില്‍ പൊതിഞ്ഞ മൂന്നു ശരീരങ്ങള്‍ ! എന്‍റെ ലക്ഷ്മിയുടെ മുഖം ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. നീല നിറം പടര്‍ന്നിരിക്കുന്ന ആ കുഞ്ഞുമുഖത്തേക്കു ഞാന്‍ ഒന്നേ നോക്കിയുള്ളൂ .. എനിക്കൊന്നുറക്കെ കരയണമെന്നുണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടോ അതിനു പോലും എനിക്ക് കഴിഞ്ഞില്ല..ശബ്ദം തൊണ്ടയില്‍ ഇരുന്ന് വിങ്ങി.വല്ലാത്ത ഒരു വേദന നെഞ്ചിന്‍റെ ഭാരം കൂട്ടി. ഞാന്‍ തളര്‍ന്ന് നിലത്തിരുന്നു. ഞാന്‍ പതുക്കെ അവളുടെ കാല്‍പാദത്തില്‍ ഒന്ന് തൊട്ടു .... ആ പാദത്തിന്‍റെ തണുപ്പ് എന്നെയും മരവിപ്പിക്കുന്നതായി തോന്നി. അവള്‍ എന്നെ നോക്കി 'മോനു..നീ വന്നോടാ' എന്ന് ചോദിക്കുന്ന പോലെ... 'മോനെ ഇന്ന് ചുരിദാറല്ലാട്ടോ' എന്ന് പറയുന്ന പോലെ...'എക്സാമായി..നന്നായി പഠിക്കണം ' എന്ന് പറയുന്ന പോലെ..എനിക്ക്...എനിക്ക്...എന്‍റെ ചേച്ചി പോയി...പോക്കെറ്റിലിരുന്ന മുട്ടായി എടുത്ത് അവളുടെ അടുത്ത് വച്ച് ആ മുഖം ഒന്നുകൂടി നോക്കി.

ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.. അവിടെ കൂടി നിന്നവരുടെ സംസാരത്തില്‍ നിന്നും ലക്ഷ്മിയുടെ ചേച്ചി രണ്ടു ദിവസം മുന്‍പ് ഏതോ ഒരു ബസ്സിലെ കിളിയുമായി ഒളിച്ചോടിയെന്നും അതിന്‍റെ ദുഖവും അപമാനവും കാരണം ലക്ഷ്മിയുടെ അച്ഛന്‍ തലേന്ന് രാത്രി അത്താഴത്തിനുള്ള ചോറില്‍ വിഷം കലര്‍ത്തി കുടുംബ സമേതം ആത്മഹത്യ ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. ലക്ഷ്മിയുടെ രണ്ടാമത്തെ ചേച്ചി മാത്രമാണ് അതില്‍ നിന്നും രക്ഷപ്പെട്ടത് . പക്ഷേ ശരീരം മുഴുവന്‍ തളര്‍ന്ന നിലയില്‍ ആ കുട്ടി ഇന്നും ജീവിക്കുന്നു. സ്വന്തം ചേച്ചി ചെയ്ത അപരാധത്തിന് ശിക്ഷിക്കപ്പെട്ടത് ഒന്നുമറിയാത്ത എന്‍റെ പ്രിയ കൂട്ടുകാരി..

ഇന്നും എന്നോര്‍മ്മയില്‍ അവളുടെ "മോനൂ" എന്നുള്ള വിളിയും "ഞാന്‍ ഇനി നിന്നോട് മിണ്ടൂല്ല" എന്ന അവസാന വാചകവും നിറഞ്ഞു നില്‍ക്കുന്നു !!!!!!!

ഞാന്‍ ആ നൂല്‍ മടക്കി ബുക്കിനകത്തു വച്ചു. അതിനുപുറത്തിരുന്ന പൊടി തട്ടിക്കളഞ്ഞു. എന്‍റെ അലമാരയില്‍ വച്ചു..ഒരു പ്രാര്‍ത്ഥനയോടെ...എനിക്കിനി ഒരു ചേച്ചിയെ തരരുതേ ഈശ്വരാ...എനിക്കിവള്‍ മതി മരണം വരെ എന്‍റെ പെങ്ങളായി..ഇവള്‍ മാത്രം ...

***************************************************************************************************************